വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസ്: ഒരാൾ അറസ്റ്റിൽ

കോയമ്പത്തൂർ: വിരുദുനഗർ അറുപ്പുക്കോട്ട ദേവാംഗർ ആർട്സ് കോളജ് വിദ്യാർഥിനികളെ അധ്യാപിക അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ മറ്റൊരു അധ്യാപകൻ കൂടി അറസ്റ്റിൽ. ദേവാംഗർ ആർട്സ് കോളജ് അസി. പ്രഫസർ വി. മുരുകനാണ് അറസ്റ്റിലായത്. സി.ബി.സി.െഎ.ഡി പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരു പിഎച്ച്.ഡി വിദ്യാർഥി പൊലീസ് കസ്റ്റഡിയിലുണ്ട്. മുഖ്യപ്രതി അസി. പ്രഫസർ നിർമലാദേവിക്ക് പിന്നിൽ ഇവരാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു. മാർച്ച് അവസാനം ഇവരുമായി നിർമലാദേവി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ശനിയാഴ്ച നിർമലാദേവിയുടെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അതിനിടെ നിർമലാദേവിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഗവർണർ നിയോഗിച്ച ആർ. സന്താനം കമീഷന് വിട്ടുകൊടുക്കാനാവില്ലെന്ന് സി.ബി.സി.െഎ.ഡി കേന്ദ്രങ്ങൾ വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന നിർമലാദേവിയുടെ മൊഴിയെടുക്കുന്നതിന് ആർ. സന്താനം ശ്രമം നടത്തിയിരുന്നു. അഞ്ച് ദിവസത്തേക്കാണ് അറുപ്പുക്കോട്ട മജിസ്ട്രേറ്റ് കോടതി നിർമലാദേവിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇതിെൻറ കാലാവധി ബുധനാഴ്ച അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.