മോങ്ങത്തെ സ്ഫോടക വസ്തുവേട്ട: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി

കൊണ്ടോട്ടി: മോങ്ങത്ത് വാഹനത്തിലും ഗോഡൗണിൽനിന്നുമായി സ്ഫോടക വസ്തു പിടികൂടിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. ട്രക്ക് ൈഡ്രവർ കാസർകോട് കടിമേനി തോട്ടുമണ്ണിൽ വീട്ടിൽ ടി.എ. േജാർജ് (40), സഹ ൈഡ്രവർ കർണാടക ചിക്ക്മംഗളൂർ കൽക്കാര വീട്ടിൽ ഹക്കീം (32) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് തുടരന്വേഷണത്തിെൻറ ഭാഗമായി കസ്റ്റഡിയിൽ വാങ്ങിയത്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫോടക വസ്തുശേഖരം ഇതുവരെ മാറ്റിയിട്ടില്ല. എക്സ്പ്ലോസീവ് കൺട്രോളർ സ്ഥലത്തെത്തി പരിശോധിച്ചതിന് ശേഷം മാത്രമേ ഇവ മാറ്റുകയുള്ളൂ. ഡിറ്റനേറ്റർ അടക്കമുള്ള സ്ഫോടക വസ്തുക്കളാണ് സറ്റേഷന് സമീപത്തെ മുറിയിൽ സൂക്ഷിച്ചിരിക്കുന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഗോഡൗൺ ഉടമയെയും കണ്ടെത്താനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.