പരുത്തിപ്പറ്റ-^വട്ടപറമ്പ് കോളനി റോഡ് തകര്‍ന്നു

പരുത്തിപ്പറ്റ--വട്ടപറമ്പ് കോളനി റോഡ് തകര്‍ന്നു ചോക്കാട്: മാസങ്ങൾക്ക് മുമ്പ് ടാറിങ് നടത്തിയ ചോക്കാട് പരുത്തിപ്പറ്റ-വട്ടപറമ്പ് കോളനി റോഡ് പാടെ തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ വെള്ളം ഒഴുകിയെത്തിയതോടെയാണ് റോഡ് തകര്‍ന്നത്. ക്വാറി വേസ്റ്റ് കൊണ്ടുവന്ന് നിരത്തിയ ശേഷം പുതിയ സാേങ്കതിക വിദ്യ ഉപയോഗിച്ചാണ് റോഡ് ടാറിങ് ചെയ്തത്. റോഡിെൻറ അരിക് കെട്ടാത്തതാണ് ടാറിങ് ഒലിച്ചുപോവാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ടാറിങ് ആരംഭിച്ചപ്പോൾ വശം കെട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുണ്ടായില്ല. സമീപത്തെ റബര്‍ തോട്ടത്തില്‍നിന്ന് വെള്ളം ഒഴുകിയെത്തിയതോടെ റോഡിെൻറ താഴ്ഭാഗം ഇടിഞ്ഞ് തകര്‍ന്നിരിക്കുകയാണ്. ചാലിയില്‍ മൊയ്തീന്‍, അയ്യപ്പന്‍ മാളിയേക്കല്‍, അത്തിക്കല്‍ റുഖിയ്യ, പറാട്ടി ഷാജി, വയനാടന്‍ നൗഷാദ്, കൂത്രാടന്‍ ജമീല, മുതുകുളം സുധീര്‍, ചക്കിങ്ങല്‍തൊടി ജാഫര്‍, മുള്ളന്‍ മുഹമ്മദ് കുഞ്ഞി എന്നിവരുടെ വീടുകളിലേക്ക് ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളം കയറുന്ന അവസ്ഥയാണ് ഉള്ളത്. വട്ടപറമ്പ് പ്രദേശത്തേക്കുള്ള ഏക റോഡാണ് തകര്‍ന്നത്. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പടം: ചോക്കാട് പരുത്തിപ്പറ്റ-വട്ടപറമ്പ് റോഡ് തകര്‍ന്ന നിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.