തുമരക്കാവ് ഉപതെരഞ്ഞെടുപ്പിൽ 88 ശതമാനം പോളിങ്

വോട്ടെണ്ണൽ ഇന്ന് തിരൂർ: നഗരം ഉറ്റുനോക്കുന്ന തുമരക്കാവ് ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. 1522 വോട്ടർമാരിൽ 740 സ്ത്രീകളും 605 പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. ശതമാനം 88.37. രാവിലെ ഏഴുമുതൽ വൈകീട്ട് 4.30വരെയും കനത്ത പോളിങ്ങായിരുന്നു. കനത്ത പൊലീസ് കാവലിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ചെമ്പ്ര തെക്കെകളം ഇർശാദുൽ വിൽദാൻ മദ്റസയായിരുന്നു വോട്ടെടുപ്പ് കേന്ദ്രം. വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ പത്തിന് നഗരസഭ കാര്യാലയത്തിൽ നടക്കും. നെടിയിൽ മുസ്തഫ (യു.ഡി.എഫ്), കുഞ്ഞിമൊയ്തീൻ (എൽ.ഡി.എഫ്), ജനാർദനൻ (ബി.ജെ.പി) എന്നിവരാണ് സ്ഥാനാർഥികൾ. ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. കനത്ത പോളിങ് നടന്നതിനാൽ മികച്ച ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് മുന്നണികളുടെ അവകാശ വാദം. 2015ൽ 23 വോട്ടിനായിരുന്നു ലീഗിലെ മുഹമ്മദ് മൂപ്പൻ വിജയിച്ചത്. അദ്ദേഹം മരണപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. CAPTION Tir w6 election: തുമരക്കാവ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നിൽക്കുന്നവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.