തിരുനാവായ: റെയിൽവേ സ്റ്റേഷെൻറ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നതും അമ്പതിലേറെ കുടുംബങ്ങൾ അധിവസിക്കുന്നതുമായ പൊറ്റേത്ത് പള്ളിയാൽക്കാർ വർഷങ്ങളോളമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് ഇനിയും പരിഹാരമായില്ല. തിരുനാവായ പഞ്ചായത്ത് ഓഫിസിെൻറയും വില്ലേജ് ഓഫിസിെൻറയും വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കുറ്റിപ്പുറം പഞ്ചായത്തിലും നടുവട്ടം വില്ലേജിലുമായി കിടക്കുന്നതാണ് ഇവരെ മുഖ്യമായും വലക്കുന്നത്. പഞ്ചായത്ത് ഓഫിസിൽനിന്നും വില്ലേജ് ഓഫിസിൽനിന്നും സേവനം ലഭിക്കണമെങ്കിൽ രണ്ട് ബസുകൾ കയറിയും ഓട്ടോ വിളിച്ചും ഏഴ് കിലോമീറ്റർ സഞ്ചരിക്കണം. ഈ സമയത്ത് ഓഫിസുകളിൽ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇല്ലെങ്കിൽ ഒരാവശ്യത്തിനുതന്നെ ജോലിയും സമയവും മുടക്കി ഭാരിച്ച ചെലവിൽ രണ്ടും മൂന്നും തവണ ഓഫിസുകൾ കയറിയിറങ്ങണം. ഇതിന് പരിഹാരമായി റെയിൽപാളത്തിെൻറ തെക്കുഭാഗത്തായി വാലില്ലാപുഴയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം തിരുനാവായ പഞ്ചായത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനും മുറവിളിക്കും ഏറെക്കാലത്തെ പഴക്കമുണ്ട്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും വാർഡുകൾ നിർണയിക്കുന്ന സമയത്ത് ഈ ആവശ്യം പരിഗണിക്കാമെന്ന് ജനപ്രതിനിധികളും മറ്റും വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും ഒന്നും നടന്നില്ലെന്നാണ് തദ്ദേശിയുടെ പരാതി. ഇതുമൂലം പ്രദേശം വികസന പ്രവർത്തനങ്ങളിൽ നിന്നെല്ലാം വളരെ പിന്നാക്കമാണെന്നും ജനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.