കരുവാരകുണ്ട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഇനി സിപ്അപ് എന്ന ഓമനപേരിൽ അറിയപ്പെടുന്ന പ്ലാസ്റ്റിക് കവറിലാക്കിയ ഐസിന് സ്ഥാനമില്ല. ഗുരുതരമായ ആരോഗ്യ പ്രശ്നവും പാരിസ്ഥിതിക പ്രശ്നവും സൃഷ്ടിക്കുന്ന സിപ്അപ് ഇനി വേണ്ടെന്ന് കുട്ടികൾ തീരുമാനിച്ചു. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിെൻറ പരിസരത്ത് വ്യാപകമായി വിറ്റഴിച്ചു കൊണ്ടിരുന്ന സിപ്അപ് സ്ഥിരമായി ഉപയോഗിച്ച പല വിദ്യാർഥികൾക്കും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവർ സ്കൂളിെൻറ വഴിക്കിരുവശവും കൂടി കിടക്കുന്നത് വലിയ പരിസ്ഥിതി പ്രശ്നവുമായിട്ടുണ്ട്. ഇവ കണക്കിലെടുത്ത് സ്കൂളിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ പഞ്ചായത്ത്, പി.എച്ച്.സി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിവേദനം നൽകിയിരുന്നു. തുടർന്ന് കരുവാരകുണ്ട് എസ്.ഐ യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ കടകളിലെല്ലാം മുന്നറിയിപ്പ് നൽകി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ ചേർന്ന യോഗത്തിൽ ഒരാഴ്ച നീണ്ട പ്രചാരണ ം നടത്താൻ എൻ.എസ്.എസ് വിദ്യാർഥികൾ തീരുമാനിച്ചു. യോഗം കരുവാരകുണ്ട് എസ്.ഐ ജ്യോതീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. അജിത. പ്രോഗ്രാം ഓഫിസർ എം. മനോജ്, പരിസ്ഥിതി ക്ലബ് ഇൻ ചാർജ് ഡോ. സജി ജോൺ, മുഹമ്മദ് ആദിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.