പെരിന്തല്‍മണ്ണ: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രത്യേക ശുചിത്വ പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി. ഇതിനായി ഇവരുടെ സങ്കേതങ്ങളില്‍നിന്ന് മാലിന്യം ശേഖരിക്കാന്‍ ശുചിത്വസഞ്ചി വിതരണം ആരംഭിച്ചു. നഗരസഭയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍നിന്ന് പ്ളാസ്റ്റിക്ക്, പേപ്പര്‍ എന്നിവയും ജൈവമാലിന്യങ്ങളും ശേഖരിക്കുന്നതിനുള്ള പദ്ധതിയാണ് ജീവനം പദ്ധതിയിലൂടെ ആരംഭിച്ചത്. നഗരസഭ 33ാം വാര്‍ഡ് വലിയങ്ങാടി മേഖലയിലാണ് ഏറ്റവുമധികം ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്നത്. ഇവിടെ മാത്രം 42 വീടുകളിലായി 1218 പേരാണുള്ളത്. ഇവരില്‍നിന്ന് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ശുചിത്വസഞ്ചി നല്‍കും. അതില്‍ പ്ളാസ്റ്റിക്ക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ നിര്‍ദേശം നല്‍കി. ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിന് താമസക്കാര്‍ക്ക് കെട്ടിടം ഉടമ പ്രത്യേക ബിന്നുകള്‍ നല്‍കും. ആഴ്ചയിലൊരിക്കല്‍ പ്ളാസ്റ്റിക്ക് അടക്കമുള്ള അജൈവ മാലിന്യങ്ങളും ദിവസംതോറും ജൈവമാലിന്യങ്ങളും നഗരസഭ ജീവനം പദ്ധതി ജീവനക്കാര്‍ ഇത്തരം കെട്ടിടങ്ങളിലത്തെി ശേഖരിക്കും. ഓരോ താമസക്കാരില്‍നിന്ന് 100 രൂപ വീതം ‘യൂസര്‍ ഫീയായി’ നഗരസഭ ഈടാക്കും. ശുചിത്വസഞ്ചി വിതരണോദ്ഘാടനം വലിയങ്ങാടിയില്‍ നടന്നു. നെച്ചിയില്‍ കുഞ്ഞിമുഹമ്മദിന് നല്‍കി ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ മൈമൂന പട്ടാണി അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദ് ഖാലിദ് സ്വാഗതവും വാര്‍ഡ് സൂപ്പര്‍വൈസര്‍ എ.എസ്. സുനിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.