വാൽപ്പാറയിൽ കാട്ടാനയുടെ ചവിേട്ടറ്റ് തൊഴിലാളി മരിച്ചു

അതിരപ്പിള്ളി: വനപ്രദേശമായ വാൽപ്പാറയിൽ മൃതദേഹസംസ്കാര യാത്രക്കിടയിലേക്ക് കയറിയ കാട്ടാനയുടെ ചവിേട്ടറ്റ് ഒരാള്‍ മരിച്ചു. കരിമല എസ്റ്റേറ്റിലെ വേലുച്ചാമിയാണ്(65) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.45നാണ് പ്രദേശവാസികളെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. വേലുച്ചാമിയുടെ ബന്ധുവായ രാജേന്ദ്രൻ ശനിയാഴ്ച മരണപ്പെട്ടിരുന്നു. ഇയാളുടെ മൃതദേഹം ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്നതിനിടെ പാഞ്ഞെത്തിയ കാട്ടാനയുടെ ചവിേട്ടറ്റാണ് വേലുച്ചാമി കൊല്ലപ്പെട്ടത്. കാട്ടാനെയ കണ്ട് എല്ലാവരും ചിതറിയോടി. രക്ഷപ്പെടാനുള്ള ശ്രമത്തിനിെട വേലുച്ചാമി കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്താന്‍ സാധിക്കാതെ പോയി. പിന്നീട് ഇവര്‍ ആനയെ ശബ്ദമുണ്ടാക്കി ഭയപ്പെടുത്തി ഓടിച്ചപ്പോഴേക്കും വേലുച്ചാമി മരിച്ചുകഴിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ജനങ്ങള്‍ രോഷാകുലരായി. പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായിട്ടും അതിനെതിരെ നടപടിയെടുക്കാത്ത വനപാലകര്‍ക്കും മറ്റ് അധികാരികള്‍ക്കുമെതിരെ മൃതദേഹവുമായി ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി. മരിച്ച വേലുച്ചാമി കരിമല എസ്റ്റേറ്റിൽ കാലിയെ മേയ്ക്കുന്ന ജീവനക്കാരനാണ്. രണ്ട് മക്കളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.