ദേശീയപാത പാണമ്പ്ര വളവിൽ കാർ മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

തേഞ്ഞിപ്പലം: ദേശീയപാത ചേളാരി പാണമ്പ്ര വളവിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. പരിക്കേറ്റവരെ ചേളാരിയിലെയും കോഴിക്കോട്ടേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. കോഴിക്കോട് വട്ടക്കിണർ ഭാഗത്തുനിന്ന് കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. വേഗതയിലെത്തിയ കാർ ദേശീയപാതയിലെ ഹമ്പ് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് പിന്നിൽ വന്ന ബസിലുമിടിച്ച് റോഡിൽ മറിയുകയായിരുന്നു. കാർ യാത്രക്കാരായ ഫാത്തിമ ഹന്ന (15), ഹാജറ (35), അജ്നീസ് (എട്ട് ), ഫഹദ് (12), സറീന (38), ആരിഫ (25), അജാസ് (32) എന്നിവർക്കാണ് പരിക്കേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.