എടവണ്ണ: സി.പി.എം ലോക്കല്‍ സെക്രട്ടറി എസ്.ഐയെ കൈയേറ്റം ചെയ്തതായി പരാതി. ശനിയാഴ്ച രാത്രി പത്തോടെ എടവണ്ണ സ്റ്റേഷനിലായിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് ആറിന് ബസ്സ്റ്റാന്‍ഡിന് സമീപത്തുവെച്ച് ലൈസന്‍സില്ലാതെ ബൈക്കോടിച്ചതിന് സി.പി.എം പ്രവര്‍ത്തകനെതിരെ എടവണ്ണ പൊലീസ് പെറ്റിക്കേസെടുത്തിരുന്നു. ഇതിനെക്കുറിച്ചന്വേഷിക്കാന്‍ സ്റ്റേഷനിലത്തെിയ സി.പി.എം നേതാക്കള്‍ എടവണ്ണ എസ്.ഐ കെ.എം. സന്തോഷ് കുമാറിനെ (40) അസഭ്യം പറയുകയും കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായാണ് പരാതി. എസ്.ഐ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി എം. ജാഫര്‍, ലോക്കല്‍ കമ്മിറ്റിയംഗം അഡ്വ. പി. സാജിദ് ബാബു തുടങ്ങി കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെ വണ്ടൂര്‍ സി.ഐ രവീന്ദ്രന്‍െറ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എന്നാല്‍, എസ്.ഐക്കെതിരെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയതിന് പേരില്‍ ലോക്കല്‍ സെക്രട്ടറിയെയും മറ്റും മര്‍ദിക്കുകയായിരുന്നെന്നും ഇവര്‍ എടവണ്ണ സി.എച്ച്.സിയില്‍ ചികിത്സയിലാണന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.