രാമനാട്ടുകര: ദേശീയപാതയോരത്തെ ഹാർഡ് വെയർകടകളിൽ ആസൂത്രിതമായി മോഷണം നടത്തുന ്ന സംഘം മേഖലയിൽ മൂന്നാമത്തെ സ്ഥാപനത്തിലും കവർച്ച നടത്തി. നാലു ലക്ഷം രൂപയുടെ പിച്ചള യിൽ നിർമിച്ചതടക്കം സി.പി. ഫിറ്റിങ്സുകൾ മോഷ്ടിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടിക്ക് സമീപം പതിനൊന്നാം മൈൽസിൽ ബഡ്ജറ്റ് ടൈൽസിലാണ് കവർച്ച നടന്നത്. വിലകൂടിയ ബാത്റൂം ഫിറ്റിങ്സുകളും ലോക്ക്, ഷവർ, ലാപ്ടോപ്പ് തുടങ്ങിയവയാണ് മോഷ്ടിച്ചത്. ബുധനാഴ്ച രാത്രി കടയച്ച് വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കടയുടെ പിറക് വശത്തുകൂടിയാണ് അകത്തു കയറിയത്. മൂന്നു നിലകളിലുമായി 12 ബോർഡുകളിൽ പ്രദർശനത്തിന് വെച്ച മുഴുവൻ സി.പി. ഫിറ്റിങ്സുകളും അടിച്ചുമാറ്റി. വില കൂടിയ ഈ സാധനങ്ങൾ മാത്രമാണ് കൊണ്ടു പോയത്. മൂന്ന് നിലകളിലായി പ്രവർത്തിച്ചിരുന്ന 16 കാമറകളും ഒരു റൊട്ടേഷൻ കാമറയും പൂർണമായും തകർത്തു. കൂടാതെ പെൻഡ്രൈവും ഡി.വി.ആറും കൊണ്ടു പോയി. കടയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. മക്റാന നൗഷാദിെൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മൂന്നാഴ്ചക്കുള്ളിൽ മൂന്നാമത്തെ കടയിലാണ് കവർച്ച നടന്നത്. വില കൂടിയ പിച്ചളയിൽ നിർമിച്ച ഹാർഡ് വെയർ, ബാത്റൂം ഫിറ്റിങ്സുകൾ എന്നിവയാണ് മൂന്ന് കടകളിൽനിന്നും മോഷ്ടിച്ചത്. ഫറോക്ക് ചുങ്കത്തെ ഗസ്വ ട്രേഡിങ് കമ്പനിയിലാണ് രണ്ടാഴ്ച മുമ്പ് മോഷണം നടന്നത്. ഇവിടെനിന്ന്ു അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. സമീപത്തെ എൻ.പി.എച്ച്. എൻറർപ്രൈസസ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ആഴ്ചയാണ് സമാന രീതിയിൽ മോഷണം നടന്നത്. രണ്ട് ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്നും മോഷണം പോയത്. മോഷ്ടാക്കള പിടികൂടാത്തതിൽ ആശങ്കയിലാണ് വ്യാപാരികൾ. മേഖലയിൽ തുടരെ മോഷണങ്ങൾ അരങ്ങേറിയിട്ടും പൊലീസിന് ഒന്നും ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.