കോട്ടയം: റീസര്‍വേയിലെ പിശകുമൂലം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ നേരിട്ട തോട്ടം-പു രയിടം പ്രതിസന്ധിക്ക് പരിഹാരമായി. കലക്ടര്‍ പി.കെ. സുധീര്ബാബുവിെൻറ നേതൃത്വത്തില്‍ പാലാ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടത്തിയ അദാലത്തില്‍ തോട്ടങ്ങളെന്ന് തെറ്റായി രേഖപ്പെടുത്തിയ വസ്തുക്കള്‍ പുരയിടമായി പുനഃക്രമീകരിക്കുന്നതിനുള്ള ഉത്തരവ് 1027 പേര്‍ക്ക് ലഭ്യമാക്കി. ലാന്‍ഡ് റവന്യൂ തഹസില്‍ദാറുടെ ഈ ഉത്തരവ് വില്ലേജ് ഓഫിസില്‍ ലഭിക്കുന്ന മുറക്ക് തണ്ടപ്പേരിലും കരം അടച്ച രസീതിലും പുരയിടമെന്ന് രേഖപ്പെടുത്തി നല്‍കും.റീസര്‍വേയില്‍ സംഭവിച്ച അപാകത അടിയന്തരമായി പരിഹരിക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് താലൂക്ക് ഓഫിസുകളിലും കലക്ടറേറ്റിലും നിരവധി പരാതികള്‍ ലഭിച്ചതോടെ റവന്യൂ വകുപ്പ് പ്രശ്നപരിഹാരത്തിന് ഊർജിത നടപടി സ്വീകരിക്കുകയായിരുന്നു. മീനച്ചില്‍ താലൂക്കിലെ 14 വില്ലേജുകളിലുള്ളവരുടെ പരാതികളിലാണ് തീര്പ്പുകല്പിച്ചത്.
ആകെ 4740 പേരാണ് അദാലത്തില്‍ പരിഗണിക്കുന്നതിന് വില്ലേജ്, താലൂക്ക് ഓഫിസുകള്‍ മുഖേന പരാതി നല്‍കിയത്. ഏറ്റവും കൂടുതല്‍ പരാതികള്‍ കൊണ്ടൂര്‍ വില്ലേജില്‍നിന്നായിരുന്നു -2767 പേര്. ഇവരില്‍ 367 പേര്‍ക്ക് അദാലത്തില്‍ ഉത്തരവ് ലഭിച്ചു. ഭരണങ്ങാനം -59, ഈരാറ്റുപേട്ട -69, കുറിച്ചിത്താനം -31, ളാലം -12, പൂഞ്ഞാര്‍ -26, പൂവരണി -431, പുലിയന്നൂര്‍ -20, തലനാട് -ആറ്, തലപ്പലം -ആറ് എന്നിങ്ങനെയാണ് തീര്‍പ്പാക്കിയ അപേക്ഷകളുടെ എണ്ണം. പരിശോധനകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പരിഹാര നടപടി സ്വീകരിച്ചത്. ശേഷിക്കുന്ന പരാതികളില്‍ സൂക്ഷ്മ പരിശോധന നടന്നുവരുകയാണ്. ഇതിെൻറ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വസ്തു പുരയിടമായി ക്രമീകരിച്ച് ഉത്തരവ് നല്‍കും. അദാലത്തിനു മുന്നോടിയായി നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ മാണി സി. കാപ്പന്, പി.സി. ജോർജ്, മോന്‍സ് ജോസഫ് എന്നിവര്‍ സംസാരിച്ചു. പാലാ ആര്.ഡി.ഒ ജി. പ്രദീപ് കുമാര്‍, തഹസില്‍ദാര്‍മാരായ എം.എന്‍. ഗീത (എല്‍.ആര്), വി.എം. അഷ്റഫ് തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.