കുറ്റ്യാടി: തൊട്ടിൽപാലം ടൗണിൽ വാഴാഴ്ച പുലർച്ച മോഷണ പരമ്പര. അഞ്ച് കടകൾ കുത്തിത്തു റന്ന് മോഷണം നടത്തിയ സംഘം രണ്ടു കടകൾ കുത്തിത്തുറക്കാനും ശ്രമം നടത്തി. പൂവത്താംപൊയിൽ റാഷിദിെൻറ ഡെ ഫ്രെഷ് സൂപ്പർമാർക്കറ്റ്, കുണ്ടോട്ടി മൊയ്തുവിെൻറ കപ്പക്കട, കരിങ്ങാട് കല്ലുള്ളതിൽ ലിനീഷിെൻറ പലചരക്ക് കട, കോയിറ്റിക്കണ്ടി സുരേഷിെൻറ പച്ചക്കറിക്കട, സായൂജിൽ നാണുവിെൻറ ഇ.കെ. ചിക്കൻസ്റ്റാൾ എന്നിവിടങ്ങളിലാണ് ഷട്ടറിെൻറ പൂട്ടു പൊളിച്ച് പണം മോഷ്ടിച്ചത്. സൂപ്പർമാർക്കറ്റിൽ നിന്ന് ജോലിക്കാരെൻറ മൊബൈൽ ഫോൺ, സി.സി.ടി.വിയുടെ ഹാഡ് ഡിസ്ക്, മേശവലിപ്പിലുണ്ടായിരുന്ന ചെറിയ സംഖ്യ എന്നിവ മോഷ്ടിച്ചു. കപ്പക്കടയിൽ നിന്ന് മുവായിരത്തോളം രൂപയും പലചരക്ക് കടയിൽനിന്ന് അമ്പലത്തിെൻറ സംഭാവന പെട്ടിയിലെ പണമടക്കം ആയിരത്തോളം രൂപ, ചിക്കൻ സ്റ്റാളിൽ നിന്ന് 1800 രൂപ എന്നിങ്ങനെയാണ് മോഷ്ടിച്ചത്. ബസ് സ്റ്റാൻഡിനു സമീപം രമ്യ ബേക്കറിയുടെ ഒരു പൂട്ട് തകർത്ത നിലയിലായിരുന്നു. സമീപത്തെ മറ്റൊരു സ്റ്റേഷനറി കടയും കുത്തിത്തുറക്കാൻ ശ്രമം നടത്തി. ബേക്കറിയിലെ സി.സി.ടി.വി യിൽ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. മുഖം മൂടിയണിഞ്ഞ രണ്ടു പേരെയാണ് കാണുന്നത്.
തൊട്ടിൽപാലം സി.ഐ ജേക്കബിെൻറ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ തെളിവെടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം കുറ്റ്യാടി ടൗണിൽ നടത്തിയ മോഷണത്തിെൻറ തനിയാവർത്തനമാണ് തൊട്ടിൽപ്പാലത്തും അരങ്ങേറിയത്. കുറ്റ്യാടിയിൽ മോഷണം നടന ബേക്കറിയിലെ സി.സി.ടി.വിയുടെ ഹാഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു. കുറ്റ്യാടിയിൽ നഷ്ടം കുറവായതിനാൽ മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് ഊർജ്ജിതാന്വേഷണം നടത്തിയില്ലെന്ന് വ്യാപാരികൾക്ക് ആക്ഷേപമുണ്ട്. അതിനു തൊട്ടു മുമ്പ് പാലേരി ടൗണിലും മോഷണ പരമ്പര അരങ്ങേറിയിരുന്നു. തൊട്ടിൽപ്പാലത്ത് അടിക്കടിയുണ്ടാവുന്ന മോഷണങ്ങൾക്ക് തുമ്പുലഭിക്കാത്തതിൽ വ്യാപാരി വ്യവസായി സമിതി യോഗം പ്രതിഷേധിച്ചു. കഴിഞ്ഞ വർഷം പൊലീസ് സ്റ്റേഷന് സമീപത്തെ ഗ്ലാസ് കട കുത്തിത്തുറന്ന് മൂന്നു ലക്ഷത്തോളം രൂപയും ബസ് സ്റ്റാൻഡിനു സമീപം ഇലക്ട്രിക് കടയിൽനിന്ന് 35,000 രൂപയും മോഷ്ടിച്ചതിന് ഇതുവരെ തുമ്പ് ലഭിച്ചിട്ടില്ല. പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് പ്രസിഡൻറ് എം.ഡി. മനോജൻ, സെക്രട്ടറി കെ. ശ്രീധരൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.