കോഴിക്കോട്: കാലമേറെ കാത്തിരുന്നിട്ടും തിരിച്ചുവരാത്ത സഹോദരി മരിച്ചെന്നു കരുത ി അന്ത്യകർമങ്ങൾ ചെയ്തുകൊണ്ടിരിക്കെയാണ് ദൈവവിളിപോലെ പ്രഭുൽ ചന്ദ്രറായിയുടെ ഫ ോണിലേക്ക് കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തകൻ ശിവൻ കോട്ടൂളിയുടെ ഫോൺ വരുന്നത്. 49 കാരിയായ പുഷ്പദേവി ആരോഗ്യത്തോടെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലുണ്ടെന്ന് അറിയിച്ചുകൊണ്ടായിരുന്നു ആ വിളി. വീട്ടുകാർ ആദ്യം വിശ്വസിക്കാൻ കൂട്ടാക്കിയില്ല. കാരണം ശിവൻ കോട്ടൂളിക്ക് ലഭിച്ച വിവരം പ്രഭുലിെൻറ ഭാര്യയാണ് പുഷ്പ എന്നായിരുന്നു. ഇങ്ങനെ ഒരു സ്ത്രീയുമായി ബന്ധമില്ലെന്ന് പ്രഭുൽ പറഞ്ഞു.
2019 ഏപ്രിൽ 19 മുതൽ കുതിരവട്ടം ആശുപത്രിയിൽ അറിയപ്പെടാതെ കഴിയുകയായിരുന്ന പുഷ്പയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള സന്നദ്ധപ്രവർത്തകരുടെ ഫലമായാണ് പ്രഭുലിെൻറ ഫോൺ നമ്പർ ലഭിച്ചത്. ബിഹാറിലെ ബഹുസരായി സ്വദേശിയാണെന്ന് പുഷ്പയിൽ നിന്നറിഞ്ഞപ്പോഴാണ് ബഹുസരായി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ആനന്ദുമായി ശിവൻ കോട്ടൂളി ബന്ധപ്പെടുന്നത്. അദ്ദേഹമാണ് ഭർത്താവിേൻറത് എന്നു പറഞ്ഞ് പ്രഭുലിെൻറ നമ്പർ നൽകിയത്. എന്നാൽ, ബന്ധം പ്രഭുൽ നിഷേധിച്ചതോടെ മാനസികപ്രശ്നമുള്ള ഭാര്യയെ ഒഴിവാക്കുകയാണോ എന്ന് സംശയിച്ചു. വീണ്ടും പുഷ്പയുമായി സംസാരിച്ച് വീട്ടുകാരുടെ പേരുകൾ അന്വേഷിച്ചപ്പോഴാണ് പ്രഭുൽ സഹോദരനാണ് എന്ന് വ്യക്തമായത്. തുടർന്ന് വീണ്ടും പ്രഭുലുമായി ബന്ധപ്പെട്ടു. പുഷ്പയുടെ ഫോേട്ടാ അയച്ചുകൊടുത്തു. അതോടെ കുടുംബം വിശ്വസിച്ചു. തുടർന്ന് ഭർത്താവ് വിനോദ് മണ്ഡലും ബന്ധുവും കുതിരവട്ടെത്തത്തി പുഷ്പയെയും കൂട്ടി
നാട്ടിലേക്കു തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.