കോഴിക്കോട്: മാലിന്യം തള്ളാനുള്ള ഇടമല്ലെന്ന മുന്നറിയിപ്പോടെ ക്ലീന്‍ ബീച്ച് മിഷൻ ഭ ാഗമായി കാമ്പുറം- കോനാട് ബീച്ച് പരിസര ശുചീകരണത്തിന് ഞായറാഴ്ച തുടക്കം.
കോനാട്ട ് ബീച്ചിലെയും റോഡരികിലെയും കുറ്റിക്കാട്, പുല്ലു വെട്ടൽ യന്ത്രത്തിെൻറ സഹായത്തോടെ വെട്ടിമാറ്റുകയും ബീച്ചിലെ 215 ചാക്ക് അജൈവ മാലിന്യങ്ങൾ ശുചീകരണത്തിലൂടെ നീക്കുകയും ചെയ്തു. കാപ്പാട് ബീച്ചിൽ നിന്ന് കൊണ്ടു വന്ന ബരാകുഡ മിഷെൻറ സഹായത്തോടെ മണൽത്തീരവും വൃത്തിയാക്കി. ജില്ല ഭരണകൂടത്തിെൻറയും കോഴിക്കോട് കോർപറേഷെൻറയും നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവൃത്തി വരും ദിവസങ്ങളിലും തുടരും. കലക്ടർ സാംബശിവറാവു, നഗരസഭ കൗൺസിലർ അയിഷബി തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ കോളജുകളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ, ഭാരത് എജ്യുക്കേഷൻ ഫൗണ്ടേഷൻ, കോസ്റ്റൽ എക്സ് സർവിസ് മെൻ സൊസൈറ്റി, വിഷൻ കോഴിക്കോട് ടീം, കാലിക്കറ്റ് വളൻറിയർ കൂട്ടായ്മ, കോർപറേഷൻ ശുചീകരണത്തൊഴിലാളികൾ, വിവിധ െറസിഡൻറ്സ് അസോസിയേഷനുകൾ എന്നിവരടക്കം 350 ലേറെ പേർ പങ്കുചേർന്നു. രാവിലെ 7.30 ന് മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിന് മുൻഭാഗത്ത് നിന്ന് ആരംഭിച്ച ശുചീകരണം ഉച്ച വരെ തുടർന്നു. ഹരിത കേരളം മിഷൻ കോഒാഡിനേറ്റർ പി. പ്രകാശ്, എനർജി മാനേജ്മെൻറ് സെൻറർ ജില്ല കോഒാഡിനേറ്റർ ഡോ. എൻ. സിജേഷ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വൽസൻ, ജെ.എച്ച്.ഐ. സുനിൽ, ഡോ. മുഹമ്മദ് ഷെഫീർ, വിഷൻ കോഴിക്കോടിെൻറ അരുൺ ദാസ്, മുഹമ്മദ് സാലി, പി. മർഷാദ്., സൈഫുദ്ദീൻ, ശ്രീകാന്ത്, കലക്ടറുടെ ഇൻറേൺഷിപ് പദ്ധതിയിലെ ഉണ്ണിമായ, ഉജിഷ, ആരതി, അമൃത എന്നിവരുടെ നേതൃത്വത്തിലാണ് സന്നദ്ധസേവകർ ഇറങ്ങിയത്. െറസിഡൻറ്സ് കോഒാഡിനേഷൻ കമ്മിറ്റിയുടെ സഹായത്തോടെ സ്ഥിരമായ ബീച്ച് പരിപാലന നടപടി ആരംഭിക്കും. വിവിധ സ്പോൺസർമാരുടെ സഹായത്തോടെ കോനാട് ബീച്ചിൽ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനായി ബിന്നുകൾ സ്ഥാപിക്കുന്നതിെൻറ സാധ്യതകളും ക്ലീൻ ബീച്ച് മിഷൻ പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.