കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖം സെപ്റ്റംബർ 24ന് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറാ യി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫിഷറീ സ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയാണിത്. 35.45 കോടിയുടെ ഭരാണാനുമതിയുമായാണ് തുടക്കം. പിന്നീടത് 63.99 കോടിയായി ഉയർന്നു. 2006 ഡിസംബർ 17ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഹാർബറിന് ശിലയിട്ടത്. 2007 ജൂൺ 30ന് പ്രവൃത്തി തുടങ്ങി. വടക്കെ പുലിമുട്ടിെൻറ നീളം 85 മീറ്റർ കൂട്ടൽ, റിക്ലമേഷൻ, അപ്രോച് ചാനൽ ഡ്രെഡ്ജിങ്, റോഡ്, പാർക്കിങ് ഏരിയ, ലാൻഡിങ് സൗകര്യം, ശൗചാലയം, െഡ്രയിനേജ്, രണ്ടു ലേലപ്പുരകൾ, ചുറ്റുമതിൽ, കാൻറീൻ, വൈദ്യുതീകരണം, ശുദ്ധജല വിതരണം എന്നിവ പൂർത്തിയായി.
മൂന്നാമത്തെ ലേലപ്പുരയുടെ അവസാനഘട്ട മിനുക്കുപണികൾ നടക്കുകയാണ്. ഹാർബർ ബേസിൻ ആഴം കൂട്ടുന്നതിെൻറ ഭാഗമായ ചാനൽ ഡ്രഡ്ജിങ് കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങിയെങ്കിലും കാലവർഷം ശക്തിപ്രാപിച്ചപ്പോൾ നിർത്തി. ഇനി പ്രവൃത്തി തുടങ്ങാൻ കാലവർഷം കഴിയണം.വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ കെ.സത്യൻ, വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി, നഗരസഭ കൗൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, കെ.വി. സുരേഷ്, ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയർ ജോമോൻ കെ. ജോർജ്, ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ ഇ. മുജീബ്, ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയർ എം.എ. മുഹമ്മദ് അൻസാരി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.