പഞ്ചായത്ത് നടപടിക്കെതിരെ ഭിന്നശേഷിക്കാരനായ വയോധികെൻറ നിരാഹാര സമരം

ബാലുശ്ശേരി: പഞ്ചായത്തധികൃതരുടെ ദ്രോഹ നടപടിക്കെതിരെ ഭിന്നശേഷിക്കാരനായ വയോധികൻ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നിരാഹാര സമരം നടത്തി. കേരള വികലാംഗ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പറമ്പിൻ മുകൾ മാടോത്ത് കറുവച്ചാലിൽ ബീരാനാണ്ബുധനാഴ്ച രാവിലെ 11 മണി മുതൽ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ സൂചന നിരാഹാര സമരം നടത്തി പ്രതിഷേധിച്ചത്. ബീരാെൻറ വീട്ടിലെ കിണറിന് സമീപത്തായി സ്വകാര്യ ഉടമസ്ഥതയിൽ നിർമിച്ച കെട്ടിടത്തിൽ കക്കൂസ് ടാങ്കിന് അനുമതി കൊടുത്ത പഞ്ചായത്ത് നടപടിക്കെതിരെയാണ് ബീരാെൻറ പ്രതിഷേധം. സൂചന നിരാഹാര സമരം കേരള വികലാംഗ സംയുക്ത സമിതി സംസ്ഥാന പ്രസിഡൻറ് ബാലൻ കാട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. അബൂബക്കർ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് പൂനൂർ, ആലിക്കുട്ടി ആരാമ്പ്രം, മുഹമ്മദ്, മുനീർ താമരശ്ശേരി, ഹനീഫ എന്നിവർ സംസാരിച്ചു. വികലാംഗ സമിതി നേതാക്കളുമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപ ലേഖ കൊമ്പിലാട്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, വാർഡ് മെംബർ കെ.കെ. പരീത് എന്നിവർ നടത്തിയ ചർച്ചയിൽ പരാതി പരിശോധിച്ച് കിണറും കക്കൂസ് ടാങ്കും തമ്മിലുള്ള ദൂരപരിധി അളന്ന് തിട്ടപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് നിരാഹാര സമരം അവസാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.