പന്തിരിക്കരയിലെ കഞ്ചാവ്​ ലോബി പൊലീസ് പിടിയിൽ

പേരാമ്പ്ര: കടിയങ്ങാട്, പന്തിരിക്കര, സൂപ്പിക്കട, വിളയാട്ടുകണ്ടി മുക്ക് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവു വിൽപന നടത്തുന്ന പ്രധാനികൾ പൊലീസ് പിടിയിൽ. ഇറച്ചിക്കടകളുടെ മറവിൽ കഞ്ചാവു വിൽപന നടത്തിയിരുന്ന സൂപ്പിക്കട സ്വദേശി പാറേമ്മൽ ലത്തീഫ് (40) ആണ് പിടിയിലായ പ്രധാനി. കടിയങ്ങാട്ടെ ഇറച്ചിക്കടയിലും സൂപ്പിക്കടയിലെ ഇയാളുടെ വീട്ടിലും പേരാമ്പ്ര, പെരുവണ്ണാമൂഴി പൊലീസ് സംഘം കഴിഞ്ഞ മാസം ഒരേസമയം നടത്തിയ റെയ്ഡിൽ സൂക്ഷിച്ചു വെച്ചിരുന്ന കഞ്ചാവു ശേഖരം പിടികൂടിയിരുന്നു. കേസെടുത്തതോടെ ഒളിവിൽപോയ ലത്തീഫ് മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തി പരാജയപ്പെട്ടതോടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. കോഴിക്കോട് ജയിലിലായിരുന്ന ലത്തീഫിനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് കേസിനാസ്പദമായ ഇടങ്ങളിൽ കൊണ്ടു പോയി ശനിയാഴ്ച തെളിവെടുപ്പ് നടത്തി. നാദാപുരം ഡിവൈ.എസ്.പി സുനിൽ കുമാറി​െൻറ നേതൃത്വത്തിൽ പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടർമാരായ കെ.കെ. രാജേഷ് കുമാർ, കെ. അബ്ദുല്ല, സിവിൽ പൊലീസ് ഓഫിസർമാരായ പ്രകാശ് ചാക്കോ, കെ.കെ. രജീഷ് കുമാർ, വിശ്വൻ പാലേരി എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. മൂന്നു ദിവസത്തേക്കാണ് ലത്തീഫിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നതെങ്കിലും തെളിവെടുപ്പ് പൂർത്തിയായതിനാൽ ശനിയാഴ്ചതന്നെ ജയിലിലെത്തിച്ചു. കഞ്ചാവു വിൽപനക്കാരനായിരുന്ന സൂപ്പിക്കട സ്വദേശി കബീർ (21) എന്നയാളെ പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും ഇപ്പോൾ ജയിലിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.