വാണിമേൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ സഹായം ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന മാതാവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മാതാവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. പ്രതികൾക്കായി യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയില്‍നിന്ന് വളയം എസ്.ഐ വി.എം. ജയെൻറ നേതൃത്വത്തില്‍ പൊലീസ് വീണ്ടും മൊഴിയെടുത്തു. അഞ്ചു മാസമായി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും മാതാവിെൻറ ഒത്താശയോടെ പീഡനത്തിനിരയാക്കിയതായി ഞായറാഴ്ചയാണ് 13 വയസ്സുകാരി നാദാപുരം പൊലീസിൽ പരാതി നൽകിയത്. പിന്നീട് കേസ് വളയം പൊലീസിനു കൈമാറി. പെൺകുട്ടിയുടെ മൊഴി അടിസ്ഥാനത്തിൽ അഞ്ചുപേർക്കെതിരെ കേസെടുക്കുകയും മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സീറ്റ് ഒഴിവ് നാദാപുരം: മൊകേരി ഗവ. കോളജിൽ ഒന്നാം വർഷ എം.കോം കോഴ്സിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റും ബി.എസ്സി കെമിസ്ട്രിയിൽ എസ്.സി.എസ്.ടിയിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ വെള്ളിയഴ്ച രാവിലെ 10 മണിക്ക് ഓഫിസിൽ ഹാജരാവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.