പുനർമൂല്യനിർണയത്തിൽ 40 മാർക്ക് മാത്രമുള്ള വിഷയത്തിൽ 16ഓളം മാർക്ക് അധികം ലഭിച്ചു നാദാപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ കെമിസ്ട്രിക്ക് ബി ഗ്രേഡ് മാത്രം കിട്ടിയ കുട്ടിക്ക് പുനർമൂല്യനിർണയ ഫലം വന്നപ്പോൾ 16ഓളം മാർക്ക് അധികം ലഭിച്ച് എ പ്ലസ് കരസ്ഥമാക്കി. നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർഥിനി അഫ്നക്കാണ് കേന്ദ്രീകൃത വാേല്വഷൻ ക്യാമ്പിലെ അധ്യാപകെൻറ നിരുത്തരവാദിത്വംമൂലം നഷ്ടപ്പെട്ട വിലപ്പെട്ട ഗ്രേഡ് തിരിച്ചുകിട്ടിയത്. പുനർ മൂല്യനിർണയത്തിൽ രണ്ടു ഗ്രേഡുകൾ മറികടന്നാണ് എ പ്ലസ് ലഭിച്ചത്. പരമാവധി 40 മാർക്ക് മാത്രമുള്ള വിഷയത്തിൽ ഇത്രയും മാർക്കിെൻറ വ്യത്യാസം വന്നത് അപൂർവ സംഭവമാണ്. സാധാരണഗതിയിൽ പുനർ മൂല്യനിർണയത്തിൽ ചെറിയ മാർക്കുകളോടെ ഒരു ഗ്രേഡിെൻറ മാറ്റം മാത്രമാണ് പൊതുവേ വരാറുള്ളത്. അഫ്നയുടെ പേപ്പർ ആദ്യം നോക്കിയ അധ്യാപകൻ എത്രമാത്രം അശ്രദ്ധയോടെയാണ് അത് ചെയ്തതെന്ന് ഇത് വ്യക്തമാക്കുന്നു. കെമിസ്ട്രിക്ക് മാത്രം എ പ്ലസ് ലഭിക്കാത്തതിനാൽ എല്ലാവരും ഉറപ്പിച്ചിരുന്ന ഫുൾ എ പ്ലസ് നഷ്ടമായി പഠനത്തിൽ മിടുക്കിയായ ഈ വിദ്യാർഥിനി വളരെയധികം പ്രയാസത്തിലായിരുന്നു. അശ്രദ്ധമായി ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയ അധ്യാപകന് ഇൻക്രിമെൻറ് നഷ്ടമടക്കമുള്ള ശിക്ഷ ലഭിക്കും. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കൂട്ടുകാർക്കൊപ്പം ആഹ്ലാദിക്കാനുള്ള അവസരം നഷ്ടമായതിൽ അഫ്നക്ക് ഇപ്പോഴും ദുഃഖം മാറുന്നില്ല. അഫ്നയുടെ എ പ്ലസ് കൂടി കൂട്ടി ടി.ഐ.എമ്മിലെ എ പ്ലസുകളുടെ എണ്ണം 40 ആയത് സ്കൂളിെൻറ മികവും വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.