പന്തീരാങ്കാവ്: ഒരു വിളിപ്പാടകലെയായിരുന്നു നാട്ടുകാർക്ക് അബിൻ. രാത്രി എത്രവൈകിയാലും യാത്രക്ക് വിളിച്ചാൽ ഒരു വൈമനസ്യവുമില്ലാതെ തെൻറ ഓട്ടോയുമായി എത്തുമായിരുന്ന സഹായി. നിപ ബാധിച്ച് ചികിത്സക്കിടയിൽ ഞായറാഴ്ച മരിച്ച പാലാഴി സ്വദേശി അബിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് നന്മയുടെ കഥകൾ മാത്രം. വിവാഹാലോചന തകൃതിയായി നടക്കുന്നതിനിടെയാണ് ഉറ്റവർക്ക് അവസാനമായി ഒരു നോക്കു കാണാൻപോലുമാവാതെ അവൻ യാത്രയായത്. സാമ്പത്തിക പ്രയാസങ്ങൾക്കിടെ വീടിെൻറ മുകൾനിലയുടെ പണി നടക്കുന്നുണ്ടായിരുന്നു. അതിനാൽ രാപ്പകൽ ഭേദമില്ലാതെ തെൻറ ഓട്ടോയുമായി ഓട്ടത്തിലായിരുന്നു. നിപ സ്ഥിരീകരിച്ചതോടെ അബിെൻറ അസുഖം ഭേദമാകണമെന്ന പ്രാർഥനയിലായിരുന്നു നാട്. എന്നാൽ അവ സഫലമായില്ല. ആരോഗ്യ പ്രവർത്തകർ ഈ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് ബോധവത്കരണം നടത്തുന്നുണ്ട്. പ്രദേശത്തെ മൂന്ന് കി.മീറ്റർ ചുറ്റളവിൽ സമഗ്ര സർവേ നടത്തി ജാഗ്രത നടപടികൾ കൈകൊള്ളുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.