വില്യാപ്പള്ളി പൊതുശൗചാലയത്തിന് പൂട്ടുവീണിട്ട് മാസങ്ങൾ

വില്യാപ്പള്ളി: ടൗണിലെ പൊതുശൗചാലയത്തിന് പൂട്ട് വീണിട്ട് മാസങ്ങളായി. ഇക്കഴിഞ്ഞ ഫെബ്രുവരിയോടെ നിലവിൽ നടത്തിയിരുന്ന കരാറുകാരൻ താക്കോൽ പഞ്ചായത്ത് അധികൃതരെ ഏൽപിച്ചിരുന്നു. പുതുക്കിയ വാടക പ്രകാരം ടെൻഡർ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ മുന്നോട്ടുവന്നില്ല. ടൗണിലെത്തുന്നവരും കച്ചവടക്കാരും ശൗചാലയം അടച്ചതോടെ ദുരിതമനുഭവിക്കുകയാണ്. അടച്ചിട്ട ശൗചാലയത്തിന് സമീപത്തുള്ള മാലിന്യക്കൂമ്പാരത്തിനു സമീപമാണിപ്പോൾ വഴിയാത്രക്കാരും മറ്റും കാര്യം സാധിക്കുന്നത്. ഇത് മഴക്കാലത്ത് രോഗഭീതി പരത്തുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യം സൂചിപ്പിച്ച് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ശൗചാലയത്തിെൻറ പ്രവർത്തനം കുടുംബശ്രീയെ ഏൽപിച്ച് തുറക്കുമെന്ന് അധികൃതരുടെ വാക്കാലുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.