17കാരെൻറ ൈകയിലെ തോക്ക് പൊട്ടി അമ്മ മരിച്ച സംഭവം; പിതാവ് അറസ്റ്റിൽ

പേരാമ്പ്ര: അബദ്ധത്തിൽ 17കാരെൻറ വെടിയേറ്റ് മാതാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഴിത്തോട് മാവട്ടം പള്ളിച്ചാം വീട്ടിൽ ചിത്രാംഗദനാണ് അറസ്റ്റിലായത്. ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതിനാണ് അറസ്റ്റ്. ചിത്രാംഗദെൻറ ഭാര്യ ഷൈജി (38) ആണ് കഴിഞ്ഞ ശനിയാഴ്ച രാത്രി വെടിയേറ്റ് മരിക്കുന്നത്. പശുവിനെ മേക്കാൻ പോയപ്പോൾ ലഭിച്ച തോക്ക് രക്ഷിതാക്കളെ കാണിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റാണ് അമ്മ മരിച്ചതെന്ന് മകൻ പൊലീസിനു മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൊഴി പൂർണമായും ശരിയല്ലെന്ന് പൊലീസിനു ബോധ്യമായി. തോക്ക് ചിത്രാംഗദൻ കൈവശംവെക്കുന്നതാണെന്ന് മനസ്സിലായി. തുടർന്നാണ് നടപടി. തോക്കിെൻറ യഥാർഥ ഉടമ ചിത്രാംഗദനല്ലെന്നും ഉടമയെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പേരാമ്പ്ര സി.ഐ സുനിൽകുമാർ അറസ്റ്റ് ചെയ്ത പ്രതിയെ പയ്യോളി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് സി.ജെ.എം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ മകനെ വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലേക്ക് അയച്ചു. തോക്കെടുത്തു കളിക്കുമ്പോൾ അബദ്ധത്തിൽ പൊട്ടിയതാണെന്ന മൊഴി പൊലീസ് വിശ്വസിക്കുന്നുണ്ട്. ദമ്പതികൾക്ക് മൂന്ന് മക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.