കോട്ടപ്പറമ്പ് ആശുപത്രിയിൽ സെപ്റ്റിക് മാലിന്യം പുറത്തേക്കൊഴുകി; പേവാർഡ് പ്രവേശനം നിലച്ചു

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പേ വാർഡിനോടനുബന്ധിച്ചുള്ള സെപ്റ്റിക് മാലിന്യം ടാങ്കിൽനിന്ന് പുറത്തേക്കൊഴുകിയതിനെ തുടർന്ന് പേ വാർഡിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു. കഴിഞ്ഞ മൂന്നു ദിവസമായി പ്രവേശനം നിർത്തലാക്കിയിട്ട്. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിക്കാണ് (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പേ വാർഡിെൻറ ചുമതലയുള്ളത്. സെപ്റ്റിക് മാലിന്യപ്രശ്നം ഒരാഴ്ച മുമ്പുതന്നെ ആശുപത്രി അധികൃതർ കെ.എച്ച്.ആർ.ഡബ്ല്യു.എസ് റീജനൽ ഓഫിസിൽ അറിയിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ചയാണ് അധികൃതർ ആശുപത്രിയിലെത്തിയത്. റീജനൽ മാനേജർ സ്ഥലം സന്ദർശിച്ച് മാലിന്യം സംസ്കരിക്കാനുള്ള നിർദേശം നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ കുഴിയെടുക്കാൻ തുടങ്ങിയിട്ടുണ്ട്. സെപ്റ്റിക് മാലിന്യം പൂർണമായും നീക്കംചെയ്തശേഷമേ പ്രവേശനം പുനരാരംഭിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.