പെരുവയൽ: വിവാഹ സൽക്കാരം ഉപേക്ഷിച്ച് അതിെൻറ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി യുവാവിെൻറ മാതൃക. പെരുവയൽ കല്ലേരി 'കരുണാലയ'ത്തിൽ ശ്രീനിവാസെൻറ മകൻ പി. സുജിത്താണ് വിവാഹ ആഘോഷം ഒഴിവാക്കുകയും അതിനായി മാറ്റിവെച്ച തുക ദുരിതം പേറുന്ന സഹജീവികള്‍ക്കായി നല്‍കുകയും ചെയ്തത്. സുജിത്തും പെരുവയൽ പുളിയത്തുകാവിൽ ചന്ദ്രെൻറ മകൾ ആതിരയും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച വധൂഗൃഹത്തിലാണ് നടക്കുന്നത്. തുടർന്ന് വരെൻറ വീട്ടിൽ വിവാഹ സൽക്കാരവും ഒരുക്കിയിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം 1500ലധികം പേരെ പെങ്കടുപ്പിച്ചായിരുന്നു സൽക്കാരം തീരുമാനിച്ചിരുന്നത്. എന്നാൽ, സൽക്കാരം ഒഴിവാക്കിയാണ് ആ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നത്. ക്ഷണിച്ചവരെയെല്ലാം വിവാഹ സൽക്കാരം ഉപേക്ഷിച്ച വിവരം അറിയിച്ചുകൊണ്ടിരിക്കുകയാണ്. വധുവിെൻറയും തെൻറ ബന്ധുക്കളുടെയുമെല്ലാം ഒത്തൊരുമിച്ചുള്ള തീരുമാനപ്രകാരമാണ് സൽക്കാരം ഉപേക്ഷിച്ചതെന്ന് സുജിത് പറഞ്ഞു. സഹജീവികൾ കഷ്ടപ്പെടുേമ്പാൾ അവരോട് അനുകമ്പ കാണിക്കേണ്ടത് കടമയാണെന്നും ഡി.വൈ.എഫ്.െഎ മേഖല സെക്രട്ടറി കൂടിയായ സുജിത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.