കൽപറ്റ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി എൽ.ഡി.എഫിന് നഷ്​​ടമായി

lead IMPORTANT *മുന്‍ നഗരസഭാധ്യക്ഷകൂടിയായ മുസ്ലിം ലീഗിലെ ഉമൈബാ മൊയ്തീന്‍കുട്ടിക്ക് വിജയം *നറുക്കെടുപ്പിലൂടെ എൽ.ഡി.എഫി​െൻറ അജിബഷീറിനെയാണ് പരാജയപ്പെടുത്തിയത് കൽപറ്റ: യു.ഡി.എഫ് ഭരണസമിതിയെ അവിശ്വാസത്തിലൂടെ പുറത്താക്കി തെരഞ്ഞെടുപ്പിലൂടെ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനം നേടിയെടുത്ത് ഭരണംപിടിച്ച എൽ.ഡി.എഫിന് കൽപറ്റ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം നഷ്ടമായി. നേരേത്ത വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സനിത ജഗദീഷ് ചെയർപേഴ്സണായതോടെയാണ് ഈ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച നടന്നത്. കൽപറ്റ നഗരസഭയിലെ വിദ്യാഭ്യാസ കലാ, കായിക സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുന്‍ നഗരസഭാധ്യക്ഷകൂടിയായ മുസ്ലിം ലീഗിലെ ഉമൈബാ മൊയ്തീന്‍കുട്ടിയാണ് വിജയിച്ചത്. ഉമൈബ മൊയ്തീൻകുട്ടിയിലൂടെ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തത് യു.ഡി.എഫിനെ സംബന്ധിച്ച് മധുരപ്രതികാരം കൂടിയായി. എൽ.ഡി.എഫിലെ അജി ബഷീറിനെയാണ് അവര്‍ നറുക്കെടുപ്പിൽ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് ഭരണസമിതിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയശേഷം ഏപ്രില്‍ രണ്ടിനാണ് എല്‍.ഡി.എഫ്. നഗരസഭഭരണം പിടിച്ചത്. നഗരസഭാധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സനിതാ ജഗദീഷ് ആയിരുന്നു വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആവാനായി അവര്‍ സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും സമിതിയിലെ അംഗത്വവും രാജിവെച്ചു. നഗരസഭ വൈസ് ചെയര്‍മാനാവാന്‍ ആര്‍. രാധാകൃഷ്ണനും കൂടി അംഗത്വം രാജിവെച്ചതോടെ സമിതിയിലുണ്ടായ രണ്ട് ഒഴിവ് നികത്താനാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. പുതിയ അംഗങ്ങളായി ഉമൈബാമൊയ്തീൻ കുട്ടിയും അജിബഷീറും തിരഞ്ഞെടുക്കപ്പെട്ടു. നാലംഗങ്ങളുള്ള സ്ഥിരംസമിതിയില്‍ അധ്യക്ഷസ്ഥാനത്തേക്ക് ഇരുവരും രണ്ട് വോട്ടുവീതം നേടി. നറുക്കെടുപ്പിലൂടെ ഉമൈബാ മൊയ്തീന്‍കുട്ടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നഗരസഭ ഭരണം കിട്ടിയെങ്കിലും കൈയിലുണ്ടായിരുന്ന സ്ഥിരം സമിതി നഷ്ടമായത് എല്‍.ഡി.എഫിന് തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.