കോഴിക്കോട്: ഗുണനിലവാരമില്ലാത്ത െഎസ് ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല കലക്ടർ യു.വി. ജോസ് നിർദേശം നൽകി. കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ഗോപകുമാർ, ഫുഡ് സേഫ്റ്റി അസി. കമീഷണർ പി.കെ. ഏലിയാമ്മ എന്നിവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ നിർദേശം. തുടർനടപടികൾക്കായി സബ് കലക്ടർ വി. വിഘ്നേശ്വരിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ജലം, ഐസ്, മത്സ്യം, മാംസം എന്നീ ഇനങ്ങളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. 28 ഐസ് ഫാക്ടറികളിൽനിന്ന് വെള്ളത്തിെൻറ സാമ്പിൾ ശേഖരിച്ച് സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ പരിശോധിച്ചപ്പോൾ 11 സ്ഥാപനത്തിൽ നിന്നെടുത്ത സാമ്പിളിൽ അധികമായ അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ പരിശോധന ഫലം ഉൾപ്പെടുത്തി ഹെൽത്ത് ഓഫിസർ കലക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.