കോഴിക്കോട്: ജമ്മു-കശ്മീരിലെ കഠ്വ ജില്ലയിൽ ക്ഷേത്രത്തിനകത്ത് ക്രൂരമായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി യുടെ കൊലപാതകികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ലസിത ടീച്ചർ. വിമൻ ഇന്ത്യ മൂവ്മെൻറ് കോഴിക്കോട് സിറ്റി കമ്മിറ്റി നടത്തിയ സായാഹ്ന ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. സംഘപരിവാരത്തിെൻറ ക്രൂരതകളെ ഇനിയും തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ അവർ ഇന്ത്യാരാജ്യം ചുട്ടുകളയും. എതിർശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ആ പെൺകുട്ടി കൊല്ലപ്പെട്ടത് മുസ്ലിമായതുകൊണ്ട് തന്നെയാണ്. അതിക്രമികൾക്ക് പൊലീസ് കൂട്ടുനിൽക്കുന്നത് ഭയമുളവാക്കുന്നുണ്ട്. എന്നാൽ, സംഘ്പരിവാറും സംഘിമനസ്സുള്ള പൊലീസുകാരും നടത്തുന്ന ക്രൂരതകൾ കണ്ട് മുസ്ലിം സ്ത്രീകൾ വിതുമ്പി കണ്ണീർ വാർക്കുന്ന കാലം കഴിഞ്ഞു. വിമൻ ഇന്ത്യ മൂവ്മെൻറ് ദേശീയ സെക്രട്ടറി ഡെയ്സി ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. കെ.കെ. ഫൗസിയ അധ്യക്ഷത വഹിച്ചു. ജമീല ടീച്ചർ, ആയിശ ഹാദി, അമിത മുന്ന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.