വടകര: മാക്കൂൽ പീടിക ടെലിഫോൺ എക്സ്ചേഞ്ചും പരിസരവും കണ്ടാൽ വൈക്കം മുഹമ്മദ് ബഷീറിെൻറ കഥയായ ഭാർഗവീനിലയമാണ് ഓർമ വരുകയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എക്സ്ചേഞ്ചും പരിസരവും കാട് മൂടി ക്കിടക്കുകയാണ്. മതിൽകെട്ടിനുള്ളിൽ പ്രവർത്തിക്കുന്ന ഓഫിസിെൻറ മുൻവശത്തെ മുറ്റം ഒഴികെയുള്ള മറ്റ് ഭാഗങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്. കോമ്പൗണ്ടിനുള്ള വാട്ടർ ടാങ്കും കാട് മൂടിയനിലയിലാണ്. റോഡരികിലെ തണൽ മരം പടർന്നു ഓഫിസ് കെട്ടിടത്തിന് ഭീഷണിയായിട്ട് കാലമേറെയായി. കരാർ തൊഴിലാളികളുൾപ്പെടെ 11ജീവനക്കാരുണ്ടിവിടെ. 2000ത്തോളം ഉപഭോക്താക്കളാണ് എക്സ്ചേഞ്ചിന് കീഴിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.