പാലാഴിയില്‍ വീണ്ടും ഗുണ്ടാപിരിവ്: നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: തൊണ്ടയാട് ബൈപാസ് പാലാഴിയില്‍ വീണ്ടും ഗുണ്ടാപിരിവ്. പാലാഴി പയ്യടിതാഴത്ത് കെട്ടിട നിര്‍മാണത്തിനിടെ ഗുണ്ടാപിരിവ് നടത്തിയ പത്തംഗ സംഘത്തില്‍ ഹനുമാന്‍സേന ഭാരവാഹികളായ നാലുപേരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂരപ്പന്‍ കോളജിനടുത്തുള്ള രൂപേഷ് (31), കൊമ്മേരി സ്വദേശികളായ നിഷാജ് (22), ഷാനു (29), നരിക്കുനി എരവന്നൂര്‍ സ്വദേശി അജിത്കുമാര്‍ (32) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. പയ്യടിതാഴം പള്ളിക്ക് സമീപം കെട്ടിടം പണി നടക്കുന്ന സ്ഥലത്തത്തെി സംഘം രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഉടമയില്‍നിന്ന് ഗുണ്ടാപിരിവായി 5000 രൂപ വാങ്ങി. ബാക്കി പണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച വീണ്ടും സ്ഥലത്തത്തെിയ സംഘത്തിലെ നാലുപേരെയാണ് പൊലീസ് പിടികൂടിയത്. ഗുണ്ടാപിരിവ് സംബന്ധിച്ച് കെട്ടിട ഉടമയുടെ പരാതിയിലാണ് അറസ്റ്റ്. കൂടുതല്‍ പണം നല്‍കാന്‍ വിസമ്മതിച്ച ഉടമയെ ഭീഷണിപ്പെടുത്തിയ സംഘം പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാലുപേരെ പൊലീസ് സാഹസികമായി പിടികൂടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍കൂടി പിടിയിലാകാനുണ്ട്. പ്രദേശത്ത് വന്‍കിട നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തത്തെി ഗുണ്ടാപിരിവ് നടത്തുന്ന സംഘം വ്യാപകമാകുന്നതായി ആരോപണം ശക്തമാണ്. കഴിഞ്ഞ മേയില്‍ പാലാഴി ഹൈലൈറ്റ് മാളിന് സമീപം നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഗുണ്ടാപിരിവ് നടത്തിയതിന് നാല് ഹനുമാന്‍സേനാ പ്രവര്‍ത്തകരെ നല്ലളം പൊലീസ് പിടികൂടിയിരുന്നു. ഹനുമാന്‍ സേന ജില്ലാസെക്രട്ടറി ബേപ്പൂര്‍ കരുവന്തറ ദിജില്‍ദാസ് (27), നോര്‍ത് ബേപ്പൂര്‍ കച്ചാട്ട് വീട്ടില്‍ വിബീഷ് (27), ബേപ്പൂര്‍ നടുവട്ടം സ്വദേശി തേറമ്പാട്ടില്‍ അനൂപ് (24), ഗുരുവായൂരപ്പന്‍ കോളജിന് സമീപത്തുള്ള നരീക്കര വീട്ടില്‍ ബൈജു (36) എന്നിവരെ അന്ന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (അഞ്ച്) റിമാന്‍ഡ് ചെയ്തു. പൊലീസ് നടപടി ശക്തമാക്കിയിട്ടും മേഖലയിലെ ഗുണ്ടാപിരിവ് നിര്‍ത്താന്‍ പൊലീസിന് ആവുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. പലിശക്ക് പണം കൊടുക്കുന്നയാളുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഗുണ്ടാപിരിവ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.