ബംഗളൂരു സൂപ്പര്‍ എക്സ്പ്രസ് റൂട്ട് മാറ്റരുതെന്ന് എം.പി

കോഴിക്കോട്: യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമായ ബംഗളൂരു കോഴിക്കോട് സൂപ്പര്‍ എക്സ്പ്രസ് കെ.എസ്.ആര്‍.ടി.സി ബസിന്‍െറ റൂട്ട് പുന$സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പി ഗതാഗതമന്ത്രിക്കും കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ക്കും കത്തുനല്‍കി. നിലവില്‍ മുത്തങ്ങ, ബന്ദിപ്പൂര്‍ വനത്തിലൂടെ രാത്രികാല സര്‍വിസ് നടത്താന്‍ അനുവാദമുള്ള ബസാണിത്. ഇതിനുപകരം റൂട്ട് മാനന്തവാടി കുട്ട വഴിയാക്കാനുള്ള നീക്കം പുന$പരിശോധിക്കണം. നിലവിലുള്ള റൂട്ടില്‍ സ്കാനിയ എ.സി സര്‍വിസ് നടത്താനുള്ള നീക്കമുപേക്ഷിക്കണം. പകരം സൂപ്പര്‍ എക്സ്പ്രസ് പുന$സ്ഥാപിച്ച് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സംവിധാനം ഒരുക്കുകയാണ് വേണ്ടത്. കോഴിക്കോടുനിന്ന് രാത്രി പത്തിന് പുറപ്പെട്ട് പുലര്‍ച്ചെ ആറിന് ബംഗളൂരുവിലത്തെുന്നതാണ് എക്സ്പ്രസ്. ബംഗളൂരുവില്‍നിന്ന് രാത്രി എട്ടിന് പുറപ്പെട്ട് പുലര്‍ച്ചെ അഞ്ചിന് കോഴിക്കോട്ടത്തെുന്ന വിധമാണ് സര്‍വിസ്. ഇതുവഴി പണനഷ്ടവും സമയനഷ്ടവും ഒഴിവാക്കാന്‍ സാധിക്കുമെന്ന് എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.