തിരുവമ്പാടി: ഇടതുമുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. തിരുവമ്പാടിയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇടതുമുന്നണി ഭരണത്തില്‍ സംസ്ഥാനത്ത് റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ക്ക് മികച്ചവില ലഭിച്ചിരുന്നു. നിത്യോപയോഗ സാധനവില വന്‍തോതിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വര്‍ധിച്ചത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പെരുമ്പാവൂരില്‍ പാവപ്പെട്ട ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് പ്രതികളെ പിടികൂടുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ളെന്നും അവര്‍ കുറ്റപ്പെടുത്തി. ജോയി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസ്, ടി. വിശ്വനാഥന്‍, ജോളി ജോസഫ്, പി.ടി. മാത്യു, സി.എന്‍. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.