പേരാമ്പ്ര: പോത്തുകളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചത് കല്ളോട് പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് കുറ്റ്യാടി ഭാഗത്തേക്ക് പോത്തുകളെയും കൊണ്ടുപോയ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനത്തില്‍ കാലികളെ കുത്തിനിറച്ചെന്നാരോപിച്ച് ഡ്രൈവര്‍ പനമരം സ്വദേശി ഖാദറെ മര്‍ദിക്കുകയും ചെയ്തു. ഈ സമയം ഇതിലെ വന്ന പേരാമ്പ്ര എസ്.ഐ ജീവന്‍ ജോര്‍ജിന്‍െറ നേതൃത്വത്തിലുള്ള സംഘം ബി.ജെ.പി പ്രവര്‍ത്തകരായ നാഗത്ത് വിനു, ശശി കോടേരിച്ചാല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ മൂന്നാം വാര്‍ഡ് മെംബര്‍ ബിജു കൃഷ്ണയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലത്തെി കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു. ഇത് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എസ്.ഐ മെംബറോട് അപമര്യാദയായി പെരുമാറിയെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ബി.ജെ.പി. ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടു. പോത്തുമായി വന്ന വാഹനം കല്ളോടുവെച്ച് പൊലീസ് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.