കോഴിക്കോട്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം. മുതലക്കുളം മൈതാനത്ത് നടന്ന എ.കെ.ജി- ഇ.എം.എസ് ദിനാചരണത്തില്‍ പിണറായി വിജയന്‍െറ പ്രസംഗം കഴിഞ്ഞയുടനെ അദ്ദേഹം വേദി വിടുന്നതും മറ്റുമായ രംഗങ്ങള്‍ ചിത്രീകരിച്ച സംഘത്തെയാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനുമോദിനും കാമറാമാന്‍ അരവിന്ദിനുമാണ് മര്‍ദനമേറ്റത്. ഇവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. പിണറായി വിജയന്‍ വേദി വിട്ടിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. സദസ്സിന്‍െറ ദൃശ്യങ്ങളെടുക്കവേ കാലിക്കസേരകള്‍ എടുക്കുകയാണോടാ എന്നു ചോദിച്ച് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നെന്ന് അനുമോദ് പറഞ്ഞു. ആദ്യം കാമറയും മൈക്കും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാത്തതിനാല്‍ ശാരീരികമായി കൈയേറ്റം ചെയ്യുകയായിരുന്നു. കാമറ പിടിച്ചുവാങ്ങി നശിപ്പിക്കാനും ശ്രമമുണ്ടായതായി അനുമോദ് പറഞ്ഞു. അനുമോദിന്‍െറ മുഖത്തും ശരീരത്തിലും അരവിന്ദിന്‍െറ തലക്കും മര്‍ദനമേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.