എകരൂല്‍: ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചുകൊണ്ടുപോയി പണം തട്ടുന്നതായി പരാതി. പൂനൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളാണ് തട്ടിപ്പിനിരയായത്. ജോലിക്കെന്ന വ്യാജേന തൊഴിലാളികളെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പണി നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും കെട്ടിടത്തിനടുത്തത്തെിച്ചാണ് തട്ടിപ്പ് നടത്തുന്നത്. എ.ടി.എമ്മില്‍നിന്ന് പണമെടുത്ത് സിമന്‍റ് വാങ്ങി വരാമെന്ന് ധരിപ്പിച്ച് ബൈക്കില്‍ പോയി തിരിച്ചുവരും. എ.ടി.എമ്മില്‍ കാശില്ളെന്നും തന്‍െറ കൈവശമുള്ള പണം തന്നാല്‍ സിമന്‍റ് വാങ്ങി പണി തുടങ്ങാമെന്നും പണി കഴിഞ്ഞുപോകുമ്പോള്‍ കൂലിയോടൊപ്പം തിരിച്ചുതരാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഏറെനേരം കാത്തിരുന്നിട്ടും പണം വാങ്ങിപ്പോയ ആള്‍ തിരിച്ചുവരാതിരിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തൊഴിലാളികള്‍ തിരിച്ചറിയുന്നത്. തട്ടിപ്പുകാര്‍ ഹെല്‍മെറ്റ് ധരിച്ചത്തെുന്നതിനാല്‍ തിരിച്ചറിയാനും പ്രയാസമാണ്. ഭാഷാപ്രശ്നവും നിയമപ്രശ്നങ്ങളും ഭയന്ന് പൊലീസില്‍ പരാതിപ്പെടാന്‍ മുതിരാത്തതും തട്ടിപ്പുകാര്‍ക്ക് ധൈര്യം പകരുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് സമാനരീതിയില്‍ കബളിപ്പിക്കപ്പെട്ടത്. സുരക്ഷാകാരണങ്ങളാല്‍ താമസസ്ഥലത്ത് പണം സൂക്ഷിക്കാനുള്ള പ്രയാസവും ഇവര്‍ക്ക് വിനയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.