കഞ്ചാവ് കേസ്: നാല് യുവാക്കള്‍ക്ക് കഠിനതടവും പിഴയും

വടകര: രണ്ടു സ്ഥലങ്ങളില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് പ്രതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ. കല്ലായി ഗുഡ്സ് ഷെഡില്‍നിന്ന് 3.700 കിലോ കഞ്ചാവുമായി പന്നിയങ്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതിലൊന്ന്. കല്ലായി വലിയകത്ത് ഷാജഹാന്‍ (30), പുതിയങ്ങാടി ബൈത്തുല്‍ ഹുമാസില്‍ സാജിദ് (23) എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. മാരുതി കാറില്‍ 1.600 കിലോ കഞ്ചാവ് കടത്തുന്നതിനിടെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത കല്ലായി വാഴവളപ്പില്‍ ഷാലു (38), ചക്കുംകടവ് നൂര്‍ജഹാന്‍ മന്‍സിലില്‍ ഷാജഹാന്‍ (30) എന്നിവരെയാണ് മറ്റൊരു കേസില്‍ വടകര എന്‍.ഡി.പി.എസ് ജഡ്ജി സി. ബാലന്‍ ശിക്ഷിച്ചത്. നാല് പ്രതികള്‍ക്കും രണ്ടു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ളെങ്കില്‍ മൂന്നു മാസംകൂടി കഠിനതടവ് അനുഭവിക്കണം. 2015 മാര്‍ച്ച് 22നാണ് ഷാജഹാനെയും സാജിദിനെയും പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ഡിസംബര്‍ മൂന്നിനാണ് ഷാലു, ഷാജഹാന്‍ എന്നിവര്‍ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.