വടകര: നഗരത്തില്‍ കസ്റ്റംസ് റോഡില്‍ വീട് കുത്തിത്തുറന്ന് മോഷണം. സുരയ്യയില്‍ ഉമ്മറിന്‍െറ വീട്ടില്‍നിന്നാണ് 13 പവന്‍ സ്വര്‍ണവും 2500 രൂപയും കളവുപോയത്. ഉമ്മറും കുടുംബവും വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ വീടു പൂട്ടി മകളുടെ ചോറോട്ടെ വീട്ടിലേക്ക് പോയ അവസരത്തിലാണ് കളവ് നടന്നത്. മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്നു. വീട്ടുസാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. പിന്നിലെ ഗ്രില്‍സിന്‍െറ പൂട്ട് പൊളിച്ചിട്ടുണ്ട്. എന്നാല്‍, അടുക്കളയില്‍ കയറാന്‍ കഴിയാത്തതിനാലാവാം മുന്നിലെ വാതില്‍ തകര്‍ത്തതെന്ന് കരുതുന്നു. വീട്ടില്‍ ആരുമില്ളെന്ന് വ്യക്തമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. വീടിനു തൊട്ടുമുന്നില്‍ സ്ട്രീറ്റ് ലൈറ്റ് ഉള്ളതിനാല്‍ വെളിച്ചം ഒഴിവാക്കാന്‍ ഈ ഭാഗത്തെ തെരുവുവിളക്ക് പൂര്‍ണമായും ഓഫാക്കിയ നിലയിലാണെന്ന് പറയുന്നു. രാവിലെ വാതില്‍ തുറന്നുകിടക്കുന്നതു കണ്ട അയല്‍വാസികളാണ് വീട്ടുകാരെ അറിയിക്കുന്നത്. വിരലടയാള വിദഗ്ധരും വടകര പൊലീസും സ്ഥലത്തത്തെി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.