തിരുവമ്പാടി: സംസ്ഥാന ബജറ്റില്‍ 20 കോടി രൂപ അനുവദിച്ചത് വയനാട്ടിലേക്കുള്ള ചുരമില്ലാ തുരങ്കപാതക്ക് പുതു പ്രതീക്ഷയായി . ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയുടെ വിശദ സര്‍വേ നടത്താനാണ് തുക അനുവദിച്ചത്. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച ഏഴ് ലക്ഷം രൂപ പ്രയോജനപ്പെടുത്തി റോഡിന്‍െറ പ്രാഥമിക സര്‍വേ നടത്തിയിരുന്നു. പ്രാഥമിക സര്‍വേയുടെ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവമ്പാടിയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ജനകീയ കണ്‍വെന്‍ഷന്‍ നടന്നിരുന്നു. ജനകീയ സമിതി നേതാക്കള്‍ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസിന്‍െറ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടു. ഇതോടെയാണ് ബജറ്റില്‍ തുക വകയിരുത്താന്‍ സാധ്യത തെളിഞ്ഞത്. കോഴിക്കോട്, വയനാട് ജില്ലകളെ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കപാത. ഇതുവഴി ആനക്കാംപൊയിലില്‍ നിന്ന് 16 കി.മീ. സഞ്ചരിച്ചാല്‍ മേപ്പാടിയിലത്തൊം. പാതയില്‍ 5.65 കി.മീ തുരങ്ക റോഡ് വേണ്ടിവരുമെന്നാണ് പ്രാഥമിക പഠനത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.