കോഴിക്കോട്: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. നഗരസഭ ഓഫിസ് പരിസരത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് സാധനങ്ങള്‍ പിടികൂടിയത്. നഗരസഭ ഓഫിസ് പരിസരത്തെ സെയ്ന്‍സ്, പഞ്ചാബി ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്ന് പഴകിയതും ഉപയോഗശൂന്യമായതുമായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. സെയ്ന്‍സ് ഹോട്ടലില്‍നിന്ന് പഴകിയ ചിക്കന്‍ഫ്രൈ, ചിക്കന്‍ കുറുമ, ഫിഷ് ഫ്രൈ, ചിക്കന്‍ കഷണങ്ങള്‍ തുടങ്ങിയവയും പഴകിയ എണ്ണയുമാണ് പിടികൂടിയത്. പഞ്ചാബി ഹോട്ടലില്‍നിന്ന് ഉപയോഗയോഗ്യമല്ലാത്ത മഷ്റൂം, ഗോപി മഞ്ചൂരി, കടല, കറി, പനീര്‍ എന്നിവക്കൊപ്പം പഴകിയ എണ്ണയും പിടികൂടി. രണ്ട് ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കോര്‍പറേഷന്‍ ഓഫിസിന് സമീപംതന്നെയുള്ള ആദാമിന്‍െറ ചായക്കട, വെങ്കിടേഷ് ലഞ്ച് ഹോം എന്നിവിടങ്ങളിലും പരിശോധന നടത്തി. ഈ ഹോട്ടലുകളിലും ന്യൂനത പരിഹരിക്കാന്‍ നോട്ടീസ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍നിന്ന് പിഴ ഈടാക്കുമെന്നും തുടര്‍ നടപടികളുണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ. ദേവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കെ. ശിവദാസന്‍, പി. ഹരിദാസ്, രജീഷ് ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.