കോഴിക്കോട്: കൊലക്കേസ് പ്രതിയെ ഹാര്‍ബര്‍ തൊഴിലാളി പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പിതാവിനെ തലക്കടിച്ചുകൊന്ന് നാടുവിട്ട തിരുവനന്തപുരം സ്വദേശി സനല്‍ ചന്ദ്രനെ പുതിയാപ്പ ഹാര്‍ബറിലെ ഐസ് ഫാക്ടറി ജോലിക്കാരന്‍ മേടപ്പറമ്പത്ത് പ്രസാദ് ആണ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. മാര്‍ച്ച് 26ന് പിതാവ് ചന്ദ്രനെ കൊലപ്പെടുത്തിയതിന് തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനില്‍ സനലിനെതിരെ കേസെടുത്തിരുന്നു. സംഭവശേഷം നാടുവിട്ട സനലിനെ ഒരുമാസമായി തുമ്പ പൊലീസ് അന്വേഷിക്കുകയായിരുന്നു. അതിനിടെ സനല്‍ നേരത്തെ കോഴിക്കോട് ജോലിചെയ്തിരുന്നതായി മനസ്സിലാക്കിയ തുമ്പ പൊലീസ് വെള്ളയില്‍ പൊലീസ് സ്റ്റേഷനിലത്തെി പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും സനലിന്‍െറ ഫോട്ടോ കൊടുത്തു. സനല്‍ തെങ്ങിന്‍െറ മണ്ടയില്‍ കയറിയിരിക്കുന്ന സ്വഭാവക്കാരനാണെന്നും പറഞ്ഞു.പ്രസാദ് കാണിച്ച ഫോട്ടോ കണ്ട് പ്രസാദിന്‍െറ ജ്യേഷ്ഠന്‍െറ മകന്‍ സബീഷ് സനലിനെ തിരിച്ചറിഞ്ഞ് സനലിനെ പ്രസാദിനടുത്തത്തെിച്ചു. പ്രസാദ് പട്ടാളക്കാരനാണെന്നും മദ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് അവിടെ എത്തിച്ചത്. നാളികേരം പറിക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രസാദും സബീഷും സനലിനെ വെള്ളയില്‍ പൊലീസ് സ്റ്റേഷനിലത്തെിച്ചു. കുഴപ്പം മനസ്സിലാക്കിയ സനല്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിറകെ ഓടിയ പ്രസാദും മറ്റുള്ളവരും സനലിനെ കീഴടക്കി സ്റ്റേഷനിലത്തെിച്ച് തുമ്പ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.