എകരൂല്‍: കുറ്റവാളികളായ ആര്‍.എസ്.എസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഭരണം നടത്തുന്ന കേരളത്തില്‍ നടക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. നരേന്ദ്ര മോദി ഭരിക്കുന്ന ഹുങ്കില്‍ ആര്‍.എസ്.എസുകാര്‍ പ്രതികളെ പൊലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുമ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒത്തുകളി രാഷ്ട്രീയം കളിക്കുകയാണ്. എകരൂലില്‍ എല്‍.ഡി.എഫ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിക്കാന്‍പോലും സമയമില്ലാതെ ഫയലുകളുമായി നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊലപാതക കേസില്‍ പ്രതികളായ കുറ്റവാളികളോട് മണിക്കൂറുകളോളം ഒപ്പമിരുന്ന് ചര്‍ച്ച നടത്താന്‍ സമയം കണ്ടത്തെുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. പി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടി, മുക്കം മുഹമ്മദ്, എം. മെഹബൂബ്, വി.എം. കുട്ടികൃഷ്ണന്‍, എ.കെ. ഗോപാലന്‍, ടി.എം. ശശി, ഇസ്മായില്‍ കുറുമ്പൊയില്‍, പി.പി. രവീന്ദ്രനാഥ്, വി.കെ. ഭാസ്കരന്‍, കെ. രാധാകൃഷ്ണന്‍ നായര്‍, വി.വി. ബാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ടി.സി. രമേശന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.