ബേപ്പൂര്‍: കുണ്ടായിത്തോട് നാത്തുനിപ്പാടം, വെള്ളിലവയല്‍ പ്രദേശത്തുകാര്‍ കുടിവെള്ളമില്ലാതെ പെടാപ്പാടുപെടുന്നു. ദിനംപ്രതിയത്തെുന്ന രണ്ടുകുടം വെള്ളമാണ് ഇവിടത്തെ 250ല്‍പരം കുടുംബങ്ങള്‍ കഴിയുന്നത്. 30 വര്‍ഷം മുമ്പ് നിലവില്‍വന്ന നാത്തുനിപ്പാടം കുടിവെള്ളപദ്ധതി, വെള്ളിലവയല്‍ ഹരിജന്‍ കോളനി കുടിവെള്ളപദ്ധതിയും മാത്രമാണ് നിലവിലുള്ളത്. എന്നാല്‍, ഇന്ന് മേഖലയില്‍ നിരവധി കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്നതോടെ ഇവര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. ദിനംപ്രതി ഒരു മണിക്കൂര്‍ മാത്രമാണ് കുടിവെള്ളം പൈപ്പ് മുഖാന്തരം ലഭിക്കുന്നത്. പലപ്പോഴും രണ്ടു കുടം കുടിവെള്ളം ലഭിക്കാത്തവര്‍പോലും ഈ മേഖലയിലുണ്ട്. വിവാഹമോ മരണമോ നടന്നാല്‍ പണം കൊടുത്ത് കുടിവെള്ളം വാങ്ങുന്നത് ഇവിടത്തെ പതിവുകാഴ്ചയാണ്. ദിനംപ്രതിയുള്ള മറ്റു ആവശ്യങ്ങള്‍ക്ക് കിലോമീറ്ററോളം നടന്ന് വെള്ളം ശേഖരിക്കുകയാണ് നാത്തുനിപ്പാടം-വെള്ളിലവയല്‍ പ്രദേശവാസികള്‍. തെരഞ്ഞെടുപ്പ് കാലമായതോടെ ഇവിടെ വോട്ട് തേടിയത്തെുന്നതിന് രാഷ്ട്രീയപാര്‍ട്ടികളും ഭയക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.