കോഴിക്കോട്: കല്ലായി കുണ്ടുങ്ങല്‍ പോസ്റ്റ് ഓഫിസിലെ നിക്ഷേപകരുടെ പണവുമായി മഹിളാ പ്രധാന്‍ ഏജന്‍റ് മുങ്ങിയതോടെ നൂറുകണക്കിന് നിക്ഷേപകര്‍ ആശങ്കയില്‍. മഹിളാ പ്രധാന്‍ ഏജന്‍റിനെതിരെ തപാല്‍ വകുപ്പ് നടപടി വരുകയും നിക്ഷേപകരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തെങ്കിലും പണം എങ്ങനെ തിരിച്ചുകിട്ടുമെന്ന ആധിയിലാണ് നാട്ടുകാര്‍. നിക്ഷേപകരുടെ പണം കാലാവധി പൂര്‍ത്തിയാകുംമുമ്പ് അവരുടെ വ്യാജ ഒപ്പിട്ട് കൈക്കലാക്കുകയും ഏല്‍പിച്ച പണം അക്കൗണ്ടില്‍ അടക്കാതെ തിരിമറി നടത്തുകയും ചെയ്തതായാണ് പരാതി. നാട്ടുകാരുടെ പരാതിയില്‍ ഏജന്‍റ് സോഫിയ ലോറന്‍സിനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തിരുന്നു. പണം നഷ്ടപ്പെട്ട് വിഷമിക്കുന്ന സ്ത്രീകളടക്കമുള്ള നിക്ഷേപകര്‍ പോസ്റ്റ് ഓഫിസും പൊലീസ് സ്റ്റേഷനും കയറിയിറങ്ങുകയല്ലാതെ നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടുന്ന കാര്യത്തില്‍ പരിഹാരമൊന്നുമായില്ല. നിക്ഷേപകരുടെ സമ്മതം ഉറപ്പുവരുത്താതെ ഏജന്‍റിന് പണം നല്‍കിയ അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.