വിഴിഞ്ഞം: ഓണത്തോടനുബന്ധിച്ചു കരയ്ക്കുപുറമേ കടലിലും പട്രോളിങ് നടത്തി എക്സൈസ് സംഘം. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കടല്‍വഴിക്ക് സ്പിരിറ്റ് കടത്ത് സാധ്യത ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച വൈകീട്ട് എക്സൈസ് സംഘം കടലില്‍ പട്രോളിങ്ങിനിറങ്ങിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ വാടക ബോട്ടിലായിരുന്നു 25 അംഗ സംഘം സഞ്ചരിച്ചത്. കരയിലെ പരിശോധന കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍ തമിഴ്നാടുള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്ന് കടല്‍വഴിക്ക് സ്പിരിറ്റ് കടത്താനുള്ള സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പട്രോളിങ്ങെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ എ.കെ.നാരായണന്‍ കുട്ടിയും മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ഡിവൈ.എസ്പി സിജിമോന്‍ ജോര്‍ജും പറഞ്ഞു. പുറംകടലില്‍ നിരവധി ബോട്ടുകളും രാത്രിയില്‍ കരയില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകളും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.