മുക്കത്ത് ഹോട്ടല്‍ അടച്ചുപൂട്ടി; അഞ്ചുകടകള്‍ക്ക് നോട്ടീസ്

മുക്കം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി മുക്കം ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ലൈസന്‍സില്ലാതെയും പൊതുജനാരോഗ്യ നിയമങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിച്ച അഞ്ചു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇവിടങ്ങളില്‍നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. മുക്കം അങ്ങാടിയില്‍ തീര്‍ത്തും ആരോഗ്യപരവും വൃത്തിഹീനവുമായ രീതിയിലും പ്രവര്‍ത്തിച്ചിരുന്ന ചൈതന്യ ഹോട്ടല്‍ അപാകതകള്‍ പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടാന്‍ നിയമപരമായ നോട്ടീസ് നല്‍കി. മുക്കം-അരീക്കോട് റോഡിലെ ഗാര്‍ഡന്‍ റസ്റ്റാറന്‍റ്, മലയോരം ഗേറ്റ്വേ ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തത്. വ്യാപാര സ്ഥാപനങ്ങള്‍ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള ലൈസന്‍സോടുകൂടിയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും നിയമം ലംഘിച്ചാല്‍ കര്‍ശനനടപടികള്‍ നേരിടേണ്ടിവരുമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മുക്കം സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. ആലിക്കുട്ടി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. അബ്ദുല്ല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. നാസര്‍, ജെ.എച്ച്.ഐമാരായ സജിത്ത് ഗോപകുമാര്‍, വി.ആര്‍. സിന്ധു, ശൈലേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധക്ക് നേതൃത്വം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.