ഈരാറ്റുപേട്ടയിൽ ഗതാഗത പരിഷ്കാരം; ട്രയൽ നാളെ മുതൽ

ഈരാറ്റുപേട്ട: നഗരത്തിൽ പുതിയ ഗതാഗതക്രമീകരണങ്ങൾക്ക് ഗതാഗത ഉപദേശക സമിതി യോ ഗത്തിൽ തീരുമാനം. നഗരത്തിലെ തിരക്കിനു പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് പുതിയ ക്രമീക രണം ഏർപ്പെടുത്തുന്നത്. ഇതിെൻറ ട്രയൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. രാവിലെ എട്ട് മുതൽ 11വരെയും ൈവകീട്ട് മൂന്ന് മുതൽ ആറുവരെയുമാകും നിയന്ത്രണം. വിജയമെന്ന് കണ്ടാൽ നടപ്പാക്കാനാണ് നഗരസഭയിൽ ചേർന്ന ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചതെന്ന് നഗരസഭ ചെയർമാൻ വി.എം. സിറാജ് അറിയിച്ചു. പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ മാർക്കറ്റ് റോഡിൽനിന്ന് കുരിക്കൾ നഗറിലേക്ക് പ്രവേശനമുണ്ടാകില്ല. മാർക്കറ്റ് റോഡിൽനിന്നുള്ള ചെറുവാഹനങ്ങൾ പടിപ്പുരക്കൽ ലിങ്ക് റോഡ് വഴിയും വലിയ വാഹനങ്ങൾ ആർ.എച്ച്.എം ജങ്ഷൻ വഴിയും മെയിൻ റോഡുകളിലേക്ക് പ്രവേശിക്കണം. തെക്കേക്കര കോസ്വേയിൽനിന്നുള്ള വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് സെൻട്രൽ ജങ്ഷൻ ചുറ്റി മാർക്കറ്റ് റോഡിലേക്കും പ്രൈവറ്റ് ബസ്സ്റ്റാൻഡ് ഭാഗത്തേക്കും പോകണം.

കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകൾ പാറനാനി ആർക്കേഡിെൻറ മുന്നിൽ നിർത്തി ആളെയിറക്കണം. ഈ ബസുകളുടെ അടുത്ത സ്റ്റോപ് സ്വകാര്യ ബസ്സ്റ്റാൻഡായിരിക്കും. തൊടുപുഴ ഭാഗത്തുനിന്നുവരുന്ന ബസുകൾ നടയ്ക്കൽ കോസ്വേ-എം.ഇ.എസ് ജങ്ഷൻ ചുറ്റി സ്വകാര്യ ബസ്സ്റ്റാൻഡിലേക്ക് പോകണം. കുരിക്കൾ നഗറിനു മുന്നിലുള്ള സ്റ്റോപ്പിലെ ബസുകളുടെ അനധികൃത പാർക്കിങ്ങും ഓട്ടോകളുടെ കറക്കവും പൂർണമായും നിരോധിക്കും. കോടതി റോഡിലെ അനധികൃത പാർക്കിങ്ങും സെൻട്രൽ ജങ്ഷനിലെ അനധികൃത ഓട്ടോ പാർക്കിങ്ങും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ട്രയലിനുശേഷം വ്യാപാരികളുടെ സഹകരണത്തോടെ കുരിക്കൾ നഗർ, സെൻട്രൽ ജങ്ഷൻ, പി.ബി സ്റ്റാൻഡ്, അരുവിത്തുറ ജങ്ഷൻ എന്നിവിടങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും.ഗതാഗത ഉപദേശക സമിതി യോഗത്തിൽ ഡെപ്യൂട്ടി തഹസിൽദാർ ഷാജി ജോസഫ്, ഈരാറ്റുപേട്ട എസ്.ഐ അനുരാഗ്, ജോയൻറ് ആർ.ടി.ഒ ഷിബു, പൊതുമരാമത്ത് അസി. എൻജിനീയർ അനു എന്നിവർ പങ്കെടുത്തു. ട്രയലിന് ജനപ്രതിനിധികൾ, പൊലീസ്, വെഹിക്കിൾ ഡിപാർട്ട്മെൻറ്, സ്റ്റുഡൻറ്സ് പൊലീസ്, എൻ.സി.സി എന്നിവർ നേതൃത്വം നൽകും.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.