ഏറ്റുമാനൂര്‍: ഒരുദശാബ്ദം മുമ്പ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടയം ടെക്സ് ൈറ്റൽസ് എന്ന വേദഗിരി സ്പിന്നിങ് മില്ലിൽ ഉൽപാദനം പൂര്‍ണമായി നിലച്ചിട്ട് നാല് ആഴ്ച പിന്നിട്ടു. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുടിശ്ശികയായിട്ട് മാസങ്ങളായി. പിരിഞ്ഞുപോയവരുടെ ക്ഷേമനിധി, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ നാലുകോടിയോളം വരുമെന്നാണ് കണക്കുകള്‍. വൈദ്യുതി കുടിശ്ശികയും കോടികളുണ്ടത്രേ. 2015വരെ മൂന്ന് ഷിഫ്റ്റായി മുന്നൂറിലധികം ജീവനക്കാര്‍ ജോലി ചെയ്തിരുന്നു. 1968ല്‍ സ്വകാര്യമേഖലയില്‍ ആരംഭിച്ച കോട്ടയം ടെക്സ്ൈറ്റല്‍സ് പിന്നീട് സംസ്ഥാന ടെക്സ്ൈറ്റല്‍സ് കോര്പറേഷന് ഏറ്റെടുക്കുകയായിരുന്നു. ഒരുമാസം 10 ലക്ഷത്തിലധികം രൂപ ലാഭമുണ്ടായിരുന്നതായും തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കോര്‍പറേഷെൻറ കീഴില്‍ കേരളത്തില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന മില്ലും ഇതായിരുന്നു. 20ശതമാനം വരെ തൊഴിലാളികള്‍ക്ക് ബോണസും ലഭിച്ചിരുന്നു. നഷ്ടത്തില്‍ ഓടിയ മറ്റ് പല മില്ലുകളിലേക്കും മെറ്റീരിയല്‍സ് വാങ്ങുന്നതിനും ശമ്പളകുടിശ്ശിക തീര്‍ക്കുന്നതിനുമൊക്കെ ഇവിടെനിന്നുള്ള ഫണ്ട് വിനിയോഗിച്ചിരുന്നുവത്രെ. കേരള സംസ്ഥാന ടെക്സ്ൈറ്റല്‍സ് കോര്‍പറേഷെൻറ കീഴില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വേദഗിരിയിലെ സ്പിന്നിങ് മില്ലിന് അഞ്ചുവര്‍ഷം മുമ്പ് താഴുവീണത് ഇലക്ട്രിസിറ്റി ബോര്‍ഡ് വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെയായിരുന്നു. ഒരുകോടി ഒരു ലക്ഷത്തില്‍പരം രൂപ വൈദ്യുതി കുടിശ്ശിക വന്നതിനെത്തുടര്‍ന്നാണ് 2016 സെപ്റ്റംബർ 30ന് ബോര്‍ഡ് ഫ്യൂസ് ഊരിയത്.ജീവനക്കാര്‍ വഴിയാധാരമായതോടെ സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് തുറന്ന മില്ല് വീണ്ടും പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.