പൊൻകുന്നം: യാത്രക്കിടയിൽ നഷ്ടപ്പെട്ട രണ്ടര ലക്ഷം രൂപ സ്വകാര്യ ബസ് കണ്ടക്ടറുടെ സത ്യസന്ധതയിൽ വയോ ദമ്പതികൾക്ക് തിരികെ കിട്ടി. ഇളമ്പള്ളി പഴയപറമ്പിൽ ആൻറണിക്കും ഭാര ്യ റോസമ്മക്കുമാണ് സ്ഥലം വിറ്റുകിട്ടിയ പണം നഷ്ടപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തിരി കെ കിട്ടിയത്. കോട്ടയത്തുനിന്ന് പള്ളിക്കത്തോട്, പൊൻകുന്നം വഴി തമ്പലക്കാടിന് സർവിസ് നടത്തുന്ന ലാൽ ബ്രദേഴ്സ് എന്ന സ്വകാര്യ ബസിൽ വെച്ചാണ് പണം നഷ്ടമായത്. പൊൻകുന്നത്ത് ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന പണം നഷ്ടമായ വിവരം ബസിറങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് റോസമ്മ മനസ്സിലാക്കിയത്.
പൊട്ടിക്കരഞ്ഞുനിന്ന റോസമ്മയെയും ആൻറണിയെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ശ്രീകുമാർ പൊൻകുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. എസ്.ഐ. കെ.ഒ. സന്തോഷ്കുമാർ ബസ് ഉടമയെ വിളിച്ച് കണ്ടക്ടറുടെ ഫോൺനമ്പർ വാങ്ങി വിവരമറിയിച്ചു. ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ കണ്ടക്ടർ പള്ളിക്കത്തോട് തകടിയിൽ ശ്രീകുമാർ തിരച്ചിൽ നടത്തി സീറ്റിനടിയിൽനിന്ന് പണപ്പൊതി കണ്ടെത്തി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
എസ്.ഐയുടെ സാന്നിധ്യത്തിൽ ശ്രീകുമാർ റോസമ്മക്ക് പണം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.