കോട്ടയം: ജില്ലയിൽ കുട്ടികൾക്കെതിരായ അതിക്രമം കൂടിവരുകയാണെന്ന് ചൈൽഡ് ലൈൻ. 2018 ഏപ്രിൽ മുതൽ 2019 സെപ്റ്റംബർ വരെ കണക്കനുസരിച്ച് ജില്ലയിൽ 1348 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒമ്പത് ശൈശവ വിവാഹവും 159 പോക്‌സോ കേസുകള ും ഉൾപ്പെടും. 85 കുട്ടികളാണ് ലൈംഗികപീഡനത്തിന് ഇരയായത്. 153 കുട്ടികൾ ശാരീരിക ഉപദ്രവത്തിന് വിധേയരായി. ഇതിൽ 14 കുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാക്കിയപ്പോൾ 48 പേർക്ക് അഭയകേന്ദ്രമൊരുക്കി.
മൂന്നുകുട്ടികളെ പുനരധിവസിപ്പിച്ചപ്പോൾ ബാലവേലക്ക് ഏഴും ബാലഭിക്ഷാടനത്തിന് ഒമ്പതും േപർ വിധേയരായി. 671 മറ്റു കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടൽ മൂലമാണ് ശൈശവ വിവാഹം തടയാനായത്. കുട്ടികൾെക്കതിരായ അതിക്രമം തടയാൻ കൊണ്ടുവന്ന പോക്‌സോ കേസുകളുടെ എണ്ണത്തിലും കോട്ടയത്ത് വൻ വർധന. പോക്‌സോ കേസുകളുടെ എണ്ണത്തില്‍ മലപ്പുറം, തിരുവനന്തപുരം റൂറൽ, എറണാകുളം റൂറല്‍ എന്നിവിടങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടുപിന്നിലാണ് അക്ഷരനഗരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.