കോട്ടയം: കനത്ത മഴയിൽ ജില്ലയിൽ 70 ലക്ഷത്തിെൻറ കൃഷിനാശം. വെള്ളപ്പൊക്കത്തിൽ വിളവെടു ക്കാറായ നെൽകൃഷിയും വാഴയും അടക്കം വ്യാപകമായി നശിച്ചു. കൊയ്യാൻ ഒരാഴ്ച മാത്രം അവശ േഷിക്കുന്ന 184 ഹെക്ടർ സ്ഥലത്തെ നെൽകൃഷി വെള്ളത്തിൽ മുങ്ങി. പ്രാഥമിക കണക്കനുസരിച്ച് 60 ലക്ഷത്തിെൻറ നാശമാണ് കണക്കാക്കുന്നത്. കല്ലറ, ടി.വി പുരം, മറവൻതുരുത്ത്, എലിക്കുളം, വെച്ചൂർ, തലയാഴം പഞ്ചായത്തുകളിലെ പാടശേഖരത്തിലാണ് നാശംവിതച്ചത്. ചൊവ്വാഴ്ച മഴക്ക് നേരിയ ശമനമുണ്ടായത് നേരിയ ആശ്വാസമായി.
1300 വാഴയും മറ്റു കൃഷികളും ഉൾപ്പെടെ 10 ലക്ഷത്തിെൻറ നാശമുണ്ടായി.മഴക്ക് നേരിയ ശമനമുണ്ടായതോടെ ജില്ലയിൽ തുറന്ന നാലു ക്യാമ്പുകളിൽ ഒരെണ്ണം പിരിച്ചുവിട്ടു. 25 കുടുംബങ്ങളിലായി 87 പേർ താമസിച്ച വൈക്കം താലൂക്കിലെ കടുത്തുരുത്തി ഗവ. വി.എച്ച്.എസ്.എസിലെ ക്യാമ്പാണ് അവസാനിപ്പിച്ചത്. മാഞ്ഞൂർ വില്ലേജിലെ കുറുപ്പുന്തറ കമ്യൂണിറ്റി ഹാൾ, ആയാംകുടി ഗവ. എൽ.പി സ്കൂൾ, പെരുമ്പായിക്കാട് എൻ.എൻ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 133 പേരാണ് അവിടെ താമസിക്കുന്നത്. മാഞ്ഞൂരിലെ ക്യാമ്പിൽ 18 കുടുംബങ്ങളിലായി 55 പേരും ആയാംകുടിയിൽ 22 കുടുംബങ്ങളിലായി 68 പേരും പെരുമ്പായിക്കാട് മൂന്നു കുടുംബങ്ങളിലായി 10 േപരുമാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.